Wednesday, March 5, 2008

ദുഃഖഭൂമി

സ്വപ്നങ്ങള്‍ കാണാനനുവദമില്ലാത്ത-
ഈ ഭൂമിയിലൂടെ ഞാന്‍ നടന്നു
ഭൂമി നിറച്ചു ദുഃഖം തളം കെട്ടിക്കിടക്കുന്നു
മണ്മറഞ്ഞ മനുഷ്യരുടെ ദുഖം;
അവരുടെ അടങ്ങാത്ത ആഗ്രഹങ്ങളുടെ-
ശ്മശാനം പേറുന്ന ഭൂമി;
അനേകം മനുഷ്യര്‍ ജനിച്ചു മരിച്ച ഭൂമി.
പിതാവിന്റെ അഭിമാനത്തിനു വേണ്ടി;
കുടുംബത്തിന്റെ ശ്രേയസ്സിനു വേണ്ടി;
മക്കളുടെ നന്മക്കായി;
അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ ഹോമിച്ചു
എന്നിട്ടു സ്നേഹമെന്തെന്നറിയാതെ,
പ്രേമമെന്തെന്നറിയാതെ,

അവര്‍ ഈ മണ്ണിനോടു വിടപറഞ്ഞു.
മരിച്ചു ചെല്ലുന്ന അവരുടെ ആത്മാക്കള്‍ക്കു

കൊടുക്കാന്‍
‍ദൈവം എന്തു പ്രതിഫലമായിരുക്കും

കരുതി വച്ചിരിക്കുക?
ഒരുപിടി സ്വപ്നങ്ങളോ?
അതോ ആരും അറിയാതെ
ഈ ഭൂമിയില്‍ ജനിച്ചു മരിക്കാനോ അവര്‍ക്കു വിധി?
ഇല്ല, അവര്‍ വീണ്ടും ജനിക്കും;
ഒരു പറവയായ്‌ അവര്‍ പാറിപ്പറക്കും;
ഒരു പൂവായ്‌ അവര്‍ പൂത്തുലയും;
മനുഷ്യന്‍ തീര്‍ത്തു വച്ച പാഴ്പ്രമാണങ്ങള്‍ക്കൊന്നും
അവരുടെ സന്തോഷത്തെ കെടുത്താനാവില്ല.
നിര്‍ഭയരായ്‌ അവര്‍ ജീവിക്കും;
സംതൃപ്തരായ്‌ അവര്‍ മരിക്കും.

1998