ആശകൾ സ്വപ്നങ്ങൾ തീരില്ലൊരിക്കലും
ഒന്നു നേടുമ്പോൾ മറ്റൊന്നിനാശ
മണ്ണുള്ളോർക്കു പെണ്ണിന്മേലാശ
പെണ്ണുള്ളോർക്കു മണ്ണിന്മേലാശ
ചിത്രകാരന്നൊരു പാട്ടുകാരകാനാശ
പാട്ടുകാരന്നൊരു ചിത്രകാരനാകാനാശ
വീട്ടമ്മയ്ക്കൊരു ഉദ്യോഗസ്ഥയാകാനാശ
ഉദ്യോഗസ്ഥയ്ക്കോ വീട്ടമ്മയാകാനാശ
പെണ്മക്കളുള്ളോർക്കു ആണ്മക്കൾക്കാശ
ആണ്മക്കളുള്ളോർക്കു പെണ്മക്കൾക്കാശ
രണ്ടുമുണ്ടെങ്കിലോ, ഇന്നൊന്നിനാശ
ആശകൾക്കില്ലൊരാദിയുമന്തവും
എന്തിന്നു ഭൂമിയീ മനുഷ്യനെയെന്തിത്ര
ചപലരായ് സൃഷ്ടിച്ചു നീ
അല്ലെങ്കിലെന്തിനു നിന്നോടു ചോദിപ്പൂ
ഏറ്റവും വലിയ ചപല നീയല്ലോ
എത്രയോനാളായി എന്തിനെന്നറിയാതെ
സൂര്യനു ചുറ്റും വലംവയ്ക്കുന്നു നീ
വിശ്രമമില്ലാതെ സ്വയം കറങ്ങുന്നു
ചഞ്ചലയായ നിൻ മക്കളും
ചഞ്ചലരായതിൽ അൽഭുതമെന്തുള്ളൂ!
http://munnasworld.blogspot.sg/ and http://saankalppikam.blogspot.sg/both are my blogs...
Friday, September 26, 2008
Tuesday, September 23, 2008
ഒരു കവിതയുടെ ജനനം
മായ മുതിര്‍ന്ന ഒരു സ്ത്രീയായി, മായ ഒരു കവിതയും എഴുതിയിരിക്കുന്നു. ‘ആറാം തമ്പുരാനില്‍’ മോഹന്‍ലാലിനു മഞ്ജുവാര്യരോട് സ്നേഹം തോന്നിയപ്പോള്‍ മായക്ക് തോന്നിയ വരികളാണ് എന്ന് വേണമെങ്കില്‍ പറയാം. അതല്ലെങ്കില്‍ ഇങ്ങിനെയും പറയാം...
മായ ഒരു ശിവഭക്തയായിരുന്നു. ഒരു മിനിട്ട്, നമുക്ക് അല്‍പ്പം കൂടി പുറകോട്ട് പോകാം. അന്ന് മായക്ക് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകിച്ച് ദൈവങ്ങളില്ലായിരുന്നു. പൂജാമുറിയില്‍ കയറിയാല്‍ ആരോടാണ് പ്രത്യേകിച്ച് മായയുടെ ദുഃഖങ്ങള്‍ അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ അറിയിക്കേണ്ടത് എന്നറിയാതെ പരുങ്ങി നില്‍ക്കും പിന്നീട് എന്നോ ഒരിക്കല്‍ അതുപറ്റില്ല. തനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രത്യേക രൂപം കൂടിയേ തീരൂ എന്നു കരുതി. ഓരോ ദൈവങ്ങളെയായി നോക്കി. തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ന് മായയ്ക്ക് തോന്നിയത് പുലിത്തോലിലിരുന്ന്, കഴുത്തിലും കയ്യിലുമൊക്കെ പാമ്പുകളെയണിഞ്ഞ്, ജടപിടിച്ച മുടിയുമായി കൊടിയ തപസ്സു ചെയ്യുന്ന പരമശിവനെയായിരുന്നു. എന്തൊരു ധൈര്യം, വീര്യം! ഇദ്ദേഹം തന്നെ തീര്‍ച്ചയായും രക്ഷിക്കും എന്ന് അവളുടെ മനസ്സ് പറഞ്ഞു. ഒരു പത്ത് പതിനഞ്ചു വര്‍ഷം അങ്ങിനെ മായ ഒരു തികഞ്ഞ ഒരു ശിവഭക്തയായിരുന്നു.
മായ അന്നൊക്കെ, കള്ള കൃഷ്ണനെ കാണുമ്പോല്‍ ഒന്നു കളിയാക്കി ചിരിക്കും അത്ര തന്നെ. എന്നാലും എത്ര കാമുകിമാരായിരുന്നു നിനക്ക്! എന്നിട്ടും നിന്നെ ഭജിക്കാന്‍ നില്‍ക്കുന്ന മനുഷ്യര്‍! ആരും ശരിയല്ലാ... എന്നുകരുതും, ശിവന്റെ അടുത്ത് ചെന്ന് ബഹുമാനത്തോടേ ഭയത്തോടെ പ്രാര്‍ത്ഥിക്കും. താനും, അങ്ങും നല്ല മനുഷ്യര്‍ എന്ന് പറഞ്ഞ് വണങ്ങും.
അങ്ങിനെ ഭക്തി കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഒരിക്കല്‍ അപ്രതീക്ഷിതമായാണ് ജടപിടിച്ചിരിക്കുന്ന ആ തലയില്‍ ഒളിച്ചിരിക്കുന്ന ഗംഗാദേവിയെ കണ്ടത്. അരികില്‍ തികഞ്ഞ പതിവ്രതാ രത്നം പാര്‍വ്വതീദേവി പുഞ്ചിരിച്ചുകൊണ്ട് അരികിലും. എതോ ഒരു പന്തികേടു താന്നി. എന്നാലും അദ്ദേഹത്തിനു ഇത്ര പതിവ്രതയായ ഒരു ഭാര്യ കൂടെയുള്ളപ്പോല്‍ എങ്ങിനെ തോന്നി ഗംഗയെ ഒളിച്ച് തലയില്‍ വയ്ക്കാന്‍? ഈ ദൈവങ്ങളൊന്നും ശരിയല്ലെന്നു തോന്നി. മായക്ക് കരച്ചില്‍ വന്നു. മനുഷ്യന്‍ ചതിച്ചാല്‍ ദൈവത്തോടു പോയി പറഞ്ഞ് കരയാം. ദൈവം ചതിച്ചാലോ? ആരോടുപോയി പറഞ്ഞ് കരയാന്‍! [ദൈവത്തിനു ന്യായീകരണങ്ങളുണ്ടായിരുന്നു. ഗംഗാദേവിയെ
സിരസ്സിലേറ്റിയത് ലോകോപകാരാര്‍ത്ഥമായിരുന്നു എന്നും ആളുകള്‍ വെറുതെ തെറ്റിദ്ധരിച്ചതാണെന്നും ഒക്കെ. ആര്‍ക്കറിയാം വാസ്തവം. മായക്ക് ഏതിനും പരമശിവന്റെ ശിരസ്സിലിരിക്കുന്ന ഗംഗാദേവിയെക്കാണുമ്പോള്‍ അസൂയപ്പെടാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതായി]
എങ്കില്‍ പിന്നെ രാമഭക്തയായാലോ? അദ്ദേഹത്തിനു സീതയെക്കൂടാതെ മറ്റാരുമില്ലല്ലൊ. അപ്പോള്‍ ഓര്‍മ്മ വന്നു, ഗര്‍ഭിണിയായ സീതയെ കാട്ടിലുപേക്ഷിച്ച സംഭവം. അതും അംഗീകരിക്കാനാവുന്നില്ല.
അല്ലെങ്കിലും ഒരു മടി, താന്‍ അളവില്‍ കവിഞ്ഞ് ഇഷ്ടപ്പെട്ടാല്‍ സീതാദേവിക്ക് വിഷമം വരും. പിന്നെ അദ്ദേഹം ധര്‍മ്മ സങ്കടത്തിലുമാവും. അതു വേണ്ട.
പിന്നെ കുറേ നാള്‍ മായ പാടി പാടി നടന്നു... ‘രാജശില്‍പ്പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ?’
അപ്പോഴാണ് പണ്ട് കളിയാക്കി മാറ്റിനിര്‍ത്തിയ കാര്‍വര്‍ണ്ണനെപറ്റി ഓര്‍ത്തത്. എന്തുകൊണ്ട് തനിക്ക് അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചുകൂടാ? ശരിയെന്നും പെര്‍ഫെക്റ്റ് എന്നും കരുതി താന്‍ കുടിയിരുത്തിയ ദൈവങ്ങളിലൊക്കെ അംഗീകരിക്കാനാവാത്ത ചില പൊരുത്തക്കേടുകള്‍. കാര്‍വര്‍ണ്ണനോ, ‘ഞാന്‍ ഒരു വെറും കള്ള കൃഷ്ണന്‍’ എന്നു സ്വയം സമ്മതിച്ച; സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ദൈവം. പോരാത്തതിനു മഹാവിഷ്ണുവിന്റെ അവതാരവുമല്ലേ, മഹാവിഷ്ണുവല്ലേ എല്ലാ ദൈവങ്ങളുടേയും ദൈവം. ഫോട്ടോയില്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിനു പൂര്‍ണ്ണ സമ്മതം. എത്രയോ അശാന്ത മനസ്സുകളെ
രക്ഷിച്ചതാണ് കൃഷ്ണാവതാരം.
അങ്ങിനെ അദ്ദേഹം മായയെ സ്വീകരിച്ചു എന്നു തോന്നിയപ്പോള്‍ മായ കവിത എഴുതാന്‍ തുടങ്ങി. ശ്രീകൃഷണനെപ്പറ്റി. മായ മറ്റൊരു മീരയായി. കാരണം ശ്രീകൃഷ്ണ പ്രേമം നമ്മുടെ മനസ്സില്‍ അടിഞ്ഞുകിടക്കുന്ന വെറുപ്പും കുശുമ്പുമൊക്കെ മാറ്റി നമ്മെ മനുഷ്യരെ സ്നേഹിക്കാനും അവരുടെ
തെറ്റുകുറ്റങ്ങള്‍ പൊറുക്കാനും അവരെ സ്നേഹിക്കാനും പര്യാപ്തമാക്കും എന്ന് മായ തിരിച്ചറിഞ്ഞു.
സങ്കല്‍പ്പത്തിലെ ശ്രീകൃഷ്ണനെ തന്നെ സ്നേഹിക്കണമെന്നില്ല. സ്നേഹം എന്തിനോടെങ്കിലും വേണം
എഴുത്തിനോടാവാം, അഭിനയത്തോടാവാം ജീവിതത്തില്‍ എന്തെങ്കിലും ഒന്നിനോടു സ്നേഹമില്ലാതെ ജീവിക്കാനാവില്ലെന്നും മായ തിരിച്ചറിഞ്ഞു.
[ കവിത ഈ പോസ്റ്റില്‍ നിന്നും മാറ്റി( അടുത്ത പോസ്റ്റില്‍ ഉണ്ട്). കമന്റ് എഴുതിയവര്‍ ക്ഷമിക്കുമല്ലൊ? കവിതയും കഥയും തമ്മില്‍ എന്തോ ഒരു പൊരുത്തക്കേട്. അതുകൊണ്ട് മാറ്റിയതാണ്. ദയവായി ക്ഷമിക്കുക]
മായ ഒരു ശിവഭക്തയായിരുന്നു. ഒരു മിനിട്ട്, നമുക്ക് അല്‍പ്പം കൂടി പുറകോട്ട് പോകാം. അന്ന് മായക്ക് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകിച്ച് ദൈവങ്ങളില്ലായിരുന്നു. പൂജാമുറിയില്‍ കയറിയാല്‍ ആരോടാണ് പ്രത്യേകിച്ച് മായയുടെ ദുഃഖങ്ങള്‍ അല്ലെങ്കില്‍ ആഗ്രഹങ്ങള്‍ അറിയിക്കേണ്ടത് എന്നറിയാതെ പരുങ്ങി നില്‍ക്കും പിന്നീട് എന്നോ ഒരിക്കല്‍ അതുപറ്റില്ല. തനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രത്യേക രൂപം കൂടിയേ തീരൂ എന്നു കരുതി. ഓരോ ദൈവങ്ങളെയായി നോക്കി. തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ന് മായയ്ക്ക് തോന്നിയത് പുലിത്തോലിലിരുന്ന്, കഴുത്തിലും കയ്യിലുമൊക്കെ പാമ്പുകളെയണിഞ്ഞ്, ജടപിടിച്ച മുടിയുമായി കൊടിയ തപസ്സു ചെയ്യുന്ന പരമശിവനെയായിരുന്നു. എന്തൊരു ധൈര്യം, വീര്യം! ഇദ്ദേഹം തന്നെ തീര്‍ച്ചയായും രക്ഷിക്കും എന്ന് അവളുടെ മനസ്സ് പറഞ്ഞു. ഒരു പത്ത് പതിനഞ്ചു വര്‍ഷം അങ്ങിനെ മായ ഒരു തികഞ്ഞ ഒരു ശിവഭക്തയായിരുന്നു.
മായ അന്നൊക്കെ, കള്ള കൃഷ്ണനെ കാണുമ്പോല്‍ ഒന്നു കളിയാക്കി ചിരിക്കും അത്ര തന്നെ. എന്നാലും എത്ര കാമുകിമാരായിരുന്നു നിനക്ക്! എന്നിട്ടും നിന്നെ ഭജിക്കാന്‍ നില്‍ക്കുന്ന മനുഷ്യര്‍! ആരും ശരിയല്ലാ... എന്നുകരുതും, ശിവന്റെ അടുത്ത് ചെന്ന് ബഹുമാനത്തോടേ ഭയത്തോടെ പ്രാര്‍ത്ഥിക്കും. താനും, അങ്ങും നല്ല മനുഷ്യര്‍ എന്ന് പറഞ്ഞ് വണങ്ങും.
അങ്ങിനെ ഭക്തി കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഒരിക്കല്‍ അപ്രതീക്ഷിതമായാണ് ജടപിടിച്ചിരിക്കുന്ന ആ തലയില്‍ ഒളിച്ചിരിക്കുന്ന ഗംഗാദേവിയെ കണ്ടത്. അരികില്‍ തികഞ്ഞ പതിവ്രതാ രത്നം പാര്‍വ്വതീദേവി പുഞ്ചിരിച്ചുകൊണ്ട് അരികിലും. എതോ ഒരു പന്തികേടു താന്നി. എന്നാലും അദ്ദേഹത്തിനു ഇത്ര പതിവ്രതയായ ഒരു ഭാര്യ കൂടെയുള്ളപ്പോല്‍ എങ്ങിനെ തോന്നി ഗംഗയെ ഒളിച്ച് തലയില്‍ വയ്ക്കാന്‍? ഈ ദൈവങ്ങളൊന്നും ശരിയല്ലെന്നു തോന്നി. മായക്ക് കരച്ചില്‍ വന്നു. മനുഷ്യന്‍ ചതിച്ചാല്‍ ദൈവത്തോടു പോയി പറഞ്ഞ് കരയാം. ദൈവം ചതിച്ചാലോ? ആരോടുപോയി പറഞ്ഞ് കരയാന്‍! [ദൈവത്തിനു ന്യായീകരണങ്ങളുണ്ടായിരുന്നു. ഗംഗാദേവിയെ
സിരസ്സിലേറ്റിയത് ലോകോപകാരാര്‍ത്ഥമായിരുന്നു എന്നും ആളുകള്‍ വെറുതെ തെറ്റിദ്ധരിച്ചതാണെന്നും ഒക്കെ. ആര്‍ക്കറിയാം വാസ്തവം. മായക്ക് ഏതിനും പരമശിവന്റെ ശിരസ്സിലിരിക്കുന്ന ഗംഗാദേവിയെക്കാണുമ്പോള്‍ അസൂയപ്പെടാതിരിക്കാന്‍ നിര്‍വ്വാഹമില്ലാതായി]
എങ്കില്‍ പിന്നെ രാമഭക്തയായാലോ? അദ്ദേഹത്തിനു സീതയെക്കൂടാതെ മറ്റാരുമില്ലല്ലൊ. അപ്പോള്‍ ഓര്‍മ്മ വന്നു, ഗര്‍ഭിണിയായ സീതയെ കാട്ടിലുപേക്ഷിച്ച സംഭവം. അതും അംഗീകരിക്കാനാവുന്നില്ല.
അല്ലെങ്കിലും ഒരു മടി, താന്‍ അളവില്‍ കവിഞ്ഞ് ഇഷ്ടപ്പെട്ടാല്‍ സീതാദേവിക്ക് വിഷമം വരും. പിന്നെ അദ്ദേഹം ധര്‍മ്മ സങ്കടത്തിലുമാവും. അതു വേണ്ട.
പിന്നെ കുറേ നാള്‍ മായ പാടി പാടി നടന്നു... ‘രാജശില്‍പ്പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ?’
അപ്പോഴാണ് പണ്ട് കളിയാക്കി മാറ്റിനിര്‍ത്തിയ കാര്‍വര്‍ണ്ണനെപറ്റി ഓര്‍ത്തത്. എന്തുകൊണ്ട് തനിക്ക് അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചുകൂടാ? ശരിയെന്നും പെര്‍ഫെക്റ്റ് എന്നും കരുതി താന്‍ കുടിയിരുത്തിയ ദൈവങ്ങളിലൊക്കെ അംഗീകരിക്കാനാവാത്ത ചില പൊരുത്തക്കേടുകള്‍. കാര്‍വര്‍ണ്ണനോ, ‘ഞാന്‍ ഒരു വെറും കള്ള കൃഷ്ണന്‍’ എന്നു സ്വയം സമ്മതിച്ച; സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ദൈവം. പോരാത്തതിനു മഹാവിഷ്ണുവിന്റെ അവതാരവുമല്ലേ, മഹാവിഷ്ണുവല്ലേ എല്ലാ ദൈവങ്ങളുടേയും ദൈവം. ഫോട്ടോയില്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിനു പൂര്‍ണ്ണ സമ്മതം. എത്രയോ അശാന്ത മനസ്സുകളെ
രക്ഷിച്ചതാണ് കൃഷ്ണാവതാരം.
അങ്ങിനെ അദ്ദേഹം മായയെ സ്വീകരിച്ചു എന്നു തോന്നിയപ്പോള്‍ മായ കവിത എഴുതാന്‍ തുടങ്ങി. ശ്രീകൃഷണനെപ്പറ്റി. മായ മറ്റൊരു മീരയായി. കാരണം ശ്രീകൃഷ്ണ പ്രേമം നമ്മുടെ മനസ്സില്‍ അടിഞ്ഞുകിടക്കുന്ന വെറുപ്പും കുശുമ്പുമൊക്കെ മാറ്റി നമ്മെ മനുഷ്യരെ സ്നേഹിക്കാനും അവരുടെ
തെറ്റുകുറ്റങ്ങള്‍ പൊറുക്കാനും അവരെ സ്നേഹിക്കാനും പര്യാപ്തമാക്കും എന്ന് മായ തിരിച്ചറിഞ്ഞു.
സങ്കല്‍പ്പത്തിലെ ശ്രീകൃഷ്ണനെ തന്നെ സ്നേഹിക്കണമെന്നില്ല. സ്നേഹം എന്തിനോടെങ്കിലും വേണം
എഴുത്തിനോടാവാം, അഭിനയത്തോടാവാം ജീവിതത്തില്‍ എന്തെങ്കിലും ഒന്നിനോടു സ്നേഹമില്ലാതെ ജീവിക്കാനാവില്ലെന്നും മായ തിരിച്ചറിഞ്ഞു.
[ കവിത ഈ പോസ്റ്റില്‍ നിന്നും മാറ്റി( അടുത്ത പോസ്റ്റില്‍ ഉണ്ട്). കമന്റ് എഴുതിയവര്‍ ക്ഷമിക്കുമല്ലൊ? കവിതയും കഥയും തമ്മില്‍ എന്തോ ഒരു പൊരുത്തക്കേട്. അതുകൊണ്ട് മാറ്റിയതാണ്. ദയവായി ക്ഷമിക്കുക]
Tuesday, September 2, 2008
വേട്ട
അവർ വിനോദത്തിനുവേണ്ടി വേട്ടയാടുന്നവർ
കാട്ടിലൂടെ സ്വച്ഛന്തം വിഹരിക്കുന്ന
പേടമാനിന്റെ ലാഘവത്വം അവരെ മോഹിപ്പിക്കുന്നു
അതിന്റെ നിഷ്കളങ്കതയും നിരാശ്രയത്വവും
അവരെ കർമ്മോന്മുഖരാക്കുന്നു
അവർ അമ്പെടുക്കുന്നു, വില്ലെടുക്കുന്നു
പേടിച്ചരണ്ടോടുന്ന പേടമാൻ അവർക്ക് ഹരമേകുന്നു
അവർ അതിനെ നിരന്തരം പിന്തുടരുന്നു
ഓടിത്തളർന്ന് മാൻ തളർന്നുവീഴുന്നു
കൂരമ്പേറ്റു പിടയുന്ന മാനിനെ നോക്കി
സംതൃപ്തിയോടെ
വിജയശ്രീലാളിതരായി
വിളയാട്ടിനായ് വന്ന വേട്ടക്കാരൻ
നടന്നകലുന്നു...
[ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ
വരികള്‍]
കാട്ടിലൂടെ സ്വച്ഛന്തം വിഹരിക്കുന്ന
പേടമാനിന്റെ ലാഘവത്വം അവരെ മോഹിപ്പിക്കുന്നു
അതിന്റെ നിഷ്കളങ്കതയും നിരാശ്രയത്വവും
അവരെ കർമ്മോന്മുഖരാക്കുന്നു
അവർ അമ്പെടുക്കുന്നു, വില്ലെടുക്കുന്നു
പേടിച്ചരണ്ടോടുന്ന പേടമാൻ അവർക്ക് ഹരമേകുന്നു
അവർ അതിനെ നിരന്തരം പിന്തുടരുന്നു
ഓടിത്തളർന്ന് മാൻ തളർന്നുവീഴുന്നു
കൂരമ്പേറ്റു പിടയുന്ന മാനിനെ നോക്കി
സംതൃപ്തിയോടെ
വിജയശ്രീലാളിതരായി
വിളയാട്ടിനായ് വന്ന വേട്ടക്കാരൻ
നടന്നകലുന്നു...
[ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ
വരികള്‍]
Subscribe to:
Posts (Atom)