Tuesday, July 22, 2008

ആരാണു പെർഫെക്റ്റ്‌

എല്ലാവരുംപറയും ‘പെർഫെക്റ്റ്‌’ ആകാൻ നോക്കൂ, ‘പെർഫെക്റ്റ്‌’ ആകാൻ നോക്കൂ, എന്ന്.

നമ്മൾ മക്കളോട്‌ പറയും, 'അതു കണ്ടോ ആ കുട്ടി എത്ര ‘പെര്‍ഫക്റ്റ്‌’ ആയാണു പഠിക്കുന്നത്, നിനക്കും അതുപോലെ ചെയ്തുകൂടെ?',
അപ്പോള്‍ മകന്‍ പറയും, "അതെ അതെ, പക്ഷെ, അവന്‍‍ ഇച്ചിരി കഞ്ചാവടിക്കുമെന്നേ ഉള്ളു", എന്ന്.

ഭര്‍ത്താവും ചോദിക്കും, 'അവന്റെ ഭാര്യ എന്തു പെർഫെക്റ്റ്‌ ആയാണു വീട്ടുകാര്യങ്ങള്‍ ചെയ്യുന്നത്, അവളെപ്പോലെ നിനക്കും ആയാലെന്താ?'
ഉടനെ ഭാര്യയുടെ മറുപടി, ‘പക്ഷെ, അവള്‍ ഭര്‍ത്താവിനെ അനുസരിക്കില്ലല്ലോ’.

'എന്റെ അമ്മ എന്തു പെർഫെക്റ്റ്‌ ആയാണു കാര്യങ്ങൾ ചെയ്യുന്നത്‌ നിനക്കും അതുപോലെ ചെയ്തുകൂടെ?'
‘അമ്മയുടെ കാലം അന്തക്കാലം. ഇപ്പോള്‍ കാലം മാറിയില്ലെ?’ ഭാര്യ തിരിച്ച് ചോദിക്കും.

ഭാര്യ ചോദിക്കും, നിങ്ങള്‍ക്കെന്താ എന്റെ അച്ഛനെപ്പോലെ ‘പെർഫെക്റ്റ്‌’ ആയിക്കൂടെ?',
ഉടന്‍ ഭര്‍ത്താ‍വ് , ‘എന്നിട്ട് നിന്റെ അച്ഛനു രാ‍ഷ്ട്രപതീ പുരസ്ക്കാരമൊന്നും കിട്ടീലല്ലോ?’, ...
ഇങ്ങിനെ, എല്ലായിടത്തും ‘പെര്‍ഫക്ഷ’നെക്കുറിച്ച് തര്‍ക്കം തന്നെ.


പക്ഷെ ആരാണു ഈ ലോകത്തിൽ ‘പെർഫക്റ്റ്‌’ആയിട്ടുള്ളത്‌? അല്ലെങ്കിൽ എന്താണു ‘പെര്‍ഫക്റ്റ്‌’ എന്നതുകൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌?

ഗുരുജി വിചാരിക്കുന്ന ‘പെർഫക്റ്റ്‌നസ്സ്’ ആവില്ല മറ്റൊരാളുടെ കണ്ണിൽ ‘പെർഫക്റ്റ്‌നസ്’. ജോര്‍ജ്ജ് ബുഷിന്റെ കണ്ണിലെ ‘പെർഫെക്റ്റ്‌’ ലോകം ആയിരുന്നില്ല്ല സദ്ദാമിന്റെ കണ്ണിലെ ‘പെർഫറ്റ്‌’ ലോകം. ഗാന്ധിജിയുടെ വിഭാവന ചെയ്ത ‘പെര്‍ഫക്റ്റ്’ രാജ്യമല്ല നെഹ്രു കണ്ട ‘പെർഫക്റ്റ്‌’ രാജ്യം .


വേഷവിധാനത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. മുസ്ലീം നാടുകളിൽ സ്ത്രീകൾ പർദ്ദ ധരിച്ചു നടക്കുന്നതാണു ‘പെർഫക്റ്റ്‌’ എങ്കിൽ, ഇംഗ്ലീഷ്‌ നാട്ടിൽ ഷോര്‍റ്റ്സും‌ ഉം ബനിയനും ഇട്ടുകൊണ്ടു നടക്കുന്നതിൽ ഒരു കുറച്ചിലും കാണുന്നില്ല. കേരളത്തിൽ ചിലയിടങ്ങളിൽ സാരിയാണു ‘പെർഫക്റ്റ്‌’ വേഷം. മറ്റിടങ്ങളിൽ ചുരീദാറിനു കുറവൊന്നുമില്ല. ഇനി ചിലയിടങ്ങളിൽ ജീൻസും ടോപ്‌ ഉം പോലും കുറച്ചിലല്ല. അപ്പോള്‍ ഏതാണ് ഇതില്‍ ‘പെര്‍ഫക്റ്റ്’ വേഷം?

ഗുരുജി കരുതും ലോകം നന്നാകാന്‍ ധ്യാനിച്ചുകൊണ്ടിരുന്നാല്‍ മതിയെന്ന്. രാഷ്ട്രീയക്കാര്‍‍ സമ്മതിക്കുമോ? എന്തൊക്കെ പടപൊരുതല്‍ കഴിഞ്ഞാ‍ലാണ് ലോകം ഒന്നു നന്നാക്കി എടുക്കാന്‍ പറ്റുക എന്നവര്‍ക്കല്ലേ അറിയൂ. ഓരോരുത്തരുടേയും വീഷണത്തിലെ ‘പെർഫക്ഷനു’ വേണ്ടി ഓരൊരുത്തരും പരിശ്രമിക്കുന്നു.

ലോകം മുഴുവൻ അനുസരിക്കുന്ന ഒരു ‘പെർഫെക്‌റ്റ്നസ്’ ഉണ്ടോ? എങ്കിൽ അതാണു ‘പെർഫെക്റ്റ്‌’. ഒരാൾ വിദ്യാഭ്യാസപരമായി ‘പെർഫെക്റ്റ്‌’ എങ്കിൽ മറ്റൊരാള്‍ മറ്റുചില മേഘലകളില്‍ ‘പെര്‍ഫക്ട്’ ... എന്തിനു നമ്മുടെ മതാചാര്യന്മാർ പോലും വെവ്വേറെ ‘പെർഫെക്ഷ’നല്ലേ അരുളിചെയ്തിരിക്കുന്നത്‌. ഇതെല്ലാം കൂടി അനുസരിക്കാമെന്നു വച്ചാൽ ജീവിക്കാനേ പറ്റില്ല.

അതുകൊണ്ട്‌ നമുക്ക്‌ ഇങ്ങിനെ ചുരുക്കാം... ‘പെര്‍ഫക്റ്റ്‌നസ്’ എന്നൊന്നില്ല. മറ്റുള്ളവർക്ക്‌ ദ്രോഹം ചെയ്യാതെ, നമുക്ക്‌ ഉതകുന്ന സത്കർമ്മങ്ങൾ ചെയ്ത്‌, നമുക്കും ഒപ്പം നമ്മെ ചുറ്റുന്ന സമൂഹത്തിനും ശരിയെന്നു തോന്നുന്ന ശരികൾ മാത്രം ചെയ്ത്‌ ജീവിക്കാം.

Monday, July 21, 2008

സ്വാര്‍ത്ഥത

നാം നമ്മളെ മാത്രമേ സ്നേഹിക്കുന്നുള്ളു എന്നത് മറ്റൊരു സത്യം. ഒരാള്‍ നമ്മെപ്പോലെ ഇരിക്കുന്നു എന്നുകാണുമ്പോള്‍ ഒരിഷ്ടം. അല്ലെങ്കില്‍ നമ്മുടെ സ്വഭാവം പോലെ അയാളുടെ സ്വഭാവവും ആണെങ്കില്‍ ഒരിഷ്ടം. മറ്റൊരാള്‍ അതിലും കൂടുതല്‍ നമ്മുടെ സ്വഭാവവുമായി സാമ്യമുണ്ടെങ്കില്‍ അവരോട് കൂടുതല്‍ ഇഷ്ടം. നമ്മുടെ അച്ഛന്റെയോ അമ്മയുടേയോ സ്വഭാവമുണ്ടെങ്കില്‍ ഒരിഷ്ടം. നമുക്ക് ജനിച്ചതു കൊണ്ട് സ്വന്തം കുഞ്ഞിനോട് അളവില്‍ കവിഞ്ഞ ഇഷ്ടം. നമ്മെ ഇഷ്ടപ്പെന്നടുതുകൊണ്ട് നമ്മുടെ ഇണയോടിഷ്ടം. നാം ആരാകണമെന്നാഗ്രഹിച്ചുവോ, അതുപോലെ കഴിവുകളുള്ള ഒരാളെ കാണുമ്പോള്‍ ഇഷ്ടം. നമ്മുടെ നിലനില്‍പ്പിനെ/വളര്‍ച്ചയെ സഹായിക്കുന്നവരോടിഷ്ടം. നമ്മെ പുകഴ്ത്തുന്നവരോടിഷ്ടം, നമ്മെ ഇഷ്ടപ്പെടുന്നവരോടൊരിഷ്ടം. ചുരുക്കത്തില്‍, നാം നമ്മെ മാത്രമെ സ്നേഹിക്കുന്നുള്ളു എന്നത് സത്യം.

Friday, July 18, 2008

പോരാട്ടം

സ്നേഹവും വെറുപ്പും ഒരു നാണയത്തിന്റെ ഇരുവശങ്ങളും പോലെയാണ്. ഇടയ്ക്ക് ഒരു ചെറിയ അകലമേ ഉള്ളു എന്നതാണു സത്യം. സ്നേഹം അതിന്റെ പരമോന്നതമായ സ്വാര്‍ത്ഥതയില്‍ എത്തുമ്പോള്‍ നാം സ്നേഹിക്കുന്ന വ്യക്തി നമ്മുടെ മാത്രം സ്വന്തമാകണം എന്ന ചിന്ത തലപൊക്കുന്നു. അവരുടെ ഓരോ ചിന്തയും വികാരങ്ങളും പ്രവര്‍ത്തികളും നമ്മെക്കുറിച്ചാകണം, നമുക്കു മാത്രം അവകാശപ്പെട്ടതാകണം, എന്ന് ആഗ്രഹിക്കുന്നു. തനിക്കുതകുന്ന പ്രവര്‍ത്തികള്‍ മാത്രമേ താന്‍ സ്നേഹിക്കുന്ന വ്യക്തി പ്രവര്‍ത്തിക്കൂ എന്നു വിശ്വസിക്കാന്‍ തുടങ്ങുന്നു.
ഈ വിശ്വാസമാണ് ഒരു കണക്കിന് സ്നേഹത്തിന്റെ അടിത്തറ (ചുരുക്കത്തില്‍ രണ്ടുപേരുടേയും
വ്യക്തിത്വങ്ങള്‍ ഇവിടെ മുരടിക്കാന്‍ തുടങ്ങുന്നു ). ഈ വിശ്വാസത്തിന് ഉലച്ചില്‍ തട്ടുമ്പോള്‍ അടിത്തറ
ഉലയുമോ എന്ന ഭയം ഉടലെടുക്കാന്‍ തുടങ്ങുകയായി. സ്നേഹിതന്‍/സ്നേഹിത, നഷ്ടപ്പെടുമോ എന്ന ആധിയായി. സ്നേഹം അവമതിക്കപ്പെടുമോ എന്ന ആശങ്കയായി. ഈ ഭയം ഒരു കിനാവള്ളിപോലെ സ്നേഹത്തെ അനുനിമിഷം കാര്‍ന്നുതിന്നാന്‍ തുടങ്ങുന്നു. പിന്നെ എപ്പോഴോ ഈ ഭീതിയും ആധിയും ഒക്കെ ചേര്‍ന്ന് വെറുപ്പായി വളരാന്‍ തുടങ്ങുന്നു. വിശ്വാസം നശിച്ച സ്നേഹബന്ധങ്ങള്‍ വെറുപ്പിന്റെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞു തകരുന്നു. ഒരിക്കല്‍ ജീവനെപ്പോലെ സ്നേഹിച്ചവര്‍ അന്യോന്യം പടപൊരുതാന്‍ തുടങ്ങുകയായി. ഒരിക്കല്‍ പരസ്പരം ജീവനെക്കാളേറെ സ്നേഹിച്ചവരാണെന്നുപോലും മറന്ന് അവര്‍ പൊരുതുന്നു, ഒടുവില്‍ ‍സ്നേഹം മുഴുവനായി മരിച്ചുവീഴുന്നു, നീതികിട്ടാതെ... സ്നേഹിതര്‍
പടക്കളത്തില്‍ പകച്ചുനില്‍ക്കുന്നു...

Monday, July 14, 2008

ആത്മശാന്തി

എന്റെ നാടെന്നെ കൈവിട്ട നൊമ്പരം
ഒട്ടുനാള്‍ സൂക്ഷിച്ചു വച്ചെന്റെ ഹൃത്തില്‍
മുറ്റത്തെച്ചെടികള്‍തന്‍ തേങ്ങലെന്‍ നെഞ്ചിലും
പട്ടുപോമോ ഞാന്‍ വെള്ളമൊഴിക്കാഞ്ഞാല്‍

എന്നെ ഞാനാക്കിയൊരാ സ്നേഹ ബന്ധങ്ങളും
എന്‍ മാതൃ നാടിന്‍ വിശുദ്ധിയും ശാന്തിയും
ഒക്കെയുമൊളിപ്പിച്ചു വച്ചൊരാ സമൃദ്ധിയും
ഒക്കെയും നഷ്ടമായ്‌ ഒന്നായൊരുദിനം

എന്നും തലചായ്ച്ചുറങ്ങാനാശിച്ചമണ്ണിനെ
തണലായ്‌ കുളിരായി നിന്നൊരാ മരങ്ങളെ
എന്നും ബലമായി നില്‍ക്കുന്ന കുന്നിനെ
പച്ചവിരിച്ചു കിടന്ന വയലേലയെ

വൃഛിക കാറ്റിന്റെ നണുത്ത തലോടലും
ഓണത്തിന്‍ മുഗ്ദ്ധ സൌന്ദര്യവും
ക്രിസ്തുമസ്സ്‌ സ്റ്റാറിന്റെ വെളിച്ചവും
റംസാന്‍ മാസത്തില്‍ കുട്ടുന്ന സൌഹൃദം

കൂകിവിളിക്കും കുയിലിന്റെ കൂകലും
പുലരിയായെന്നോതും കോഴിതന്‍ 'കൊക്കരക്കൊ'
മൈനകള്‍ മഞ്ഞക്കടക്കണ്ണാല്‍ കടാക്ഷവും
പുലരിതന്‍ നേര്‍ക്കു ‘കാ കാ’ യെന്നു വിളി
ച്ചാര്‍ത്തു പറക്കുന്ന കാകനും

അമ്പലത്തിന്‍ മുഴങ്ങും ശംഖുവിളികളും
പള്ളിയിന്‍യില്‍നിന്നിടയ്ക്കിടെ ഉയരും വാങ്കു വിളികളും
ക്രൈസ്തവദേവാലയത്തിലെ മുഴങ്ങും മണിയൊച്ച
ദൈവവും മനുഷരും ഒന്നായി വാഴുമാ നാട്ടില്‍

ദൈവത്തിന്‍ സ്വന്തനാടെന്നഭിമാന്‍പൂര്‍വ്വമോതും നാട്ടില്‍
എന്തൊക്കെ നഷ്ടമായെന്നെണ്ണിയാല്‍ തീരില്ല
എന്തൊക്കെ കാണാന്‍ കഴിയാതെപോയെന്നോ
എന്നിനി ക്കാണുവാനാവുമോ എന്നുമറിയില്ല

പൊട്ടിയ വേരുകള്‍ തന്‍ നൊമ്പരത്തില്‍ നിന്നും
പുത്തന്‍ വേരുകള്‍ പൊട്ടിമുളച്ചിങ്ങുമെങ്കിലും
ഉള്ളില്‍ തിരിഞ്ഞാല്‍ കാണുവാനാകും, നടുക്കുന്ന
നഷ്ടത്താല്‍ നീറുന്ന ഹൃത്തിന്റെയടങ്ങാത്ത തേങ്ങല്‍

ഏതൊരു പ്രവാസി തന്‍ ഉള്ളിലുമുണ്ടാകും
ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തിലെന്നപോലൊരു ഹൃത്ത്‌
പാതിയിങ്ങും നേര്‍ പാതിയങ്ങുമായ്‌ പിടയ്ക്കും
ഗതികിട്ടാതെയലയുന്നൊരു പ്രാണന്‍

ഒടുവില്‍ വിടപറയാന്‍ പിടയും നിമിഷവും പ്രാണന്‍
ആത്മശാന്തിക്കായ്‌ പിടയുമ്പോള്‍ പോലും
വരിഞ്ഞു മുറുക്കുമാ നൊമ്പരം
തന്‍ പാതിയെ പിരിഞ്ഞൊരാ നൊമ്പരം

Thursday, July 3, 2008

മാതൃഭാഷ മറന്നാൽ…

ഭാഷയെന്തിന്‌? ആശയവിനിമയം നട ത്താൻ; എന്നതു തർക്കമില്ലാത്ത കാര്യം. മനുഷ്യനു മാത്രം സാധ്യമായ ഒന്ന്‌. മനു ഷ്യരെ മറ്റു ജീവികളിൽനിന്നും ഉയർത്താ നായി ദൈവത്തിന്റെ വരദാനം.

നൂറ്റാണ്ടുകൾ കൊണ്ട്‌ ഓരോ നാട്ടി ലും ഓരോ ഭാഷകൾ ഉരുത്തിരിഞ്ഞുണ്ടായി. തമിഴിൽ നിന്നും കോംഗ്കിണിയിൽ നിന്നും സംസ്കൃതത്തിൽ നിന്നുമൊക്കെ കടമെടു ത്തിട്ടായാൽക്കൂടി, മലയാള നാട്ടിൽ മലയാളം ഉണ്ടായി. അങ്ങിനെ ഒടുവിൽ നമുക്കായി ഒരു ഭാഷ സായത്തമായി. അതിൽ നമുക്ക്‌ അഭിമാനം കൊള്ളാം.

പക്ഷെ, ഇക്കാലത്ത്‌ മാതൃഭാഷ മാത്രം അറിഞ്ഞിരുന്നാൽ മതിയോ? ആേ‍•ാ‍ ളവൽക്കരണം ധ്രുത•തിയിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു രാജ്യത്തിലെ ഭാഷമാത്രം അറിഞ്ഞിരുന്നാൽ മതിയാവില്ല തന്നെ. അതിനു ലോകമെങ്ങും അം•ീ‍കരി ക്കുന്ന ഒരു ഭാഷയുടെ അറിവ്‌ സായത്തമാ ക്കിയാലേ നിവൃത്തിയുള്ളു. അതേതു ഭാക്ഷ! അതെ, 'ഇം•്ല‍ീഷ്‌' തന്നെ.

'ഇം•്ല‍ീഷ്‌'്‌ എന്നു കേൾക്കുമ്പോൾ പലരും മുഖം ചുളിക്കും. ചിലർ അഭിമാന വിജൃംഭിതരാകും, ചോര തിളയ്ക്കും. പിന്നെ ചിലർക്ക്‌ (വേണ്ടത്ര രീതിയിൽ അത്‌ കൈകാര്യം ചെയ്യാനുള്ള അപ്ര്യാപ്തത ഒരു കുറച്ചിലായി കരുതുന്നവർക്ക്‌ ) ദുഃഖമാണ്‌ . പക്ഷെ ഇതൊന്നുമല്ലാതെ ‘ലോകജനത യുടെ നിലനിൽപിനാവശ്യമായ ഒരു ഭാഷ’ എന്നങ്ങു കരുതി സമ്മതിച്ചാൽ തീർന്നല്ലൊ പ്രശ്നം.

പക്ഷെ, മലയാളികളായ നമുക്കുള്ള തുപോലെ ഒരു ഇം•്ല‍ീഷ്‌ സ്നേഹം ഇരു ഇം•്ല‍ീഷുകാരനു പോലും ഇല്ല എന്നതാണു സത്യം. (അതെങ്ങിനെ! അവരുടെ നാട്ടിൽ കൊച്ചു കുട്ടികളും യാചകരും പോലും അക്ഷരത്തെറ്റോ, ്ര‍•ാ‍മർ മിസ്റ്റേക്കോ, ഇല്ലാ തെ, നല്ല ഉച്ചാരണശുദ്ധിയോടെ കൈകാര്യം ചെയ്യുന്ന ഭാക്ഷ, അവർക്ക്‌ ഒരു സാധാരണ ഭാക്ഷ മാത്രം. 'മുറ്റത്തെ മുല്ലയ്ക്കു മണമില'്ല‍ എന്നു പറയുംപോലെ...അല്ലെ?) ഇം•്ല‍ീഷ്‌ കാർ പണ്ട്‌ നാട്ടു നാട്ടുരാജ്യങ്ങൾക്ക്‌ സ്വാത ന്ത്ര്യം നൽകിയപ്പോൾ ബുദ്ധിപൂർവ്വം ലോക ത്തെ തന്നെ വെല്ലാൻ വിതയ്ച്ച ഒരു വിത്ത്‌ (ഇം•്ല‍ീഷിനെ ഇന്റർനാഷണൽ ലാേ‍•്വ‍ജ്‌ ആക്കിയത്‌). അതിന്ന്‌, മുളയിട്ട്‌, തളിരിട്ട്‌ പൂവിട്ട്‌ പരിമളം വീശുന്നു. അതിൽ മതിമയ ങ്ങി അവർ ആഹ്ലാദിക്കുമ്പോൾ, ആ പൂവി ന്റെ സൗരഭ്യത്താൽ ആകൃഷ്ടരായി നമ്മു ടെ മലയാളി മക്കൾ കണ്ണുമടച്ച്‌ ചെന്നണയു ന്നു. സ്വന്തം ഭാഷയും സംസ്ക്കാരവും, എന്തിനു, അച്ഛനമ്മമാരെയും ഒക്കെ ത്വജിച്ച്‌, ആ ഇം•്ല‍ീഷിന്റെ മാസ്മരികത യിൽ അടിയാനായോടുന്നു. ഇനി ആർക്കും ഈ പ്രവണതയെ ചെറുത്തു നിൽക്കാനാ വില്ല. അനുസരിക്കുകയേ നിർവ്വാഹമുള്ളു. കാരണം എതിർക്കാനാവാത്ത വിധം ദൂരത്തി ൽ ചെന്നെത്തിയിരിക്കുന്നു ഈ പായ്ച്ചിൽ.

അന്യനാട്ടിൽ ഉപജീവനമാർഗ്ഗം കണ്ടെത്തിയവർക്കറിയാം അവരുടെ ഇം•്ല‍ീഷ്‌ പരിജ്ഞാനം അവർക്ക്‌ എത്രത്തോളം പ്രയോജനമാണ്‌ എന്നത്‌. (ഇവിടെ കോൺ വെന്റ്‌ എഡുകേഷനും മറ്റും വലിയ പ്രയോ ജനം തന്നെ) പക്ഷെ, ഇം•്ല‍ീഷ്ഭാക്ഷ തെറ്റു കൂടാതെ കൈകാര്യം ചെയ്‌തെന്നുവച്ച്‌ മറ്റു ള്ളവരെക്കാൾ ഉന്നതർ എന്നിതിനർത്ഥമില്ല.

ഒന്നോർക്കുക ഭാഷകൊണ്ടുള്ള പരി മിതി അറിവിനുള്ള പരിമിതിക്ക്‌ മുൻപിൽ എന്ത്രയോ ചെറുതാണ്‌. അല്ലെങ്കിൽ ശ്രീനാരായണ•ു‍രുവിനും അമൃതാനന്ദമയീ ദേവിക്കും ശ്രീസത്യസായിബാബക്കുമൊക്കെ സ്വന്തഭാഷയിൽ ലോകമെമ്പാടുമുള്ളവരുടെ കണ്ണീരൊപ്പാനും, സാന്ത്വനമേകാനും ബഹു മാന്യരാകാനും പറ്റുമായിരുന്നോ? അവർ ഭാഷകൊണ്ടും, എന്തിനു വിദ്യാഭ്യാസം കൊണ്ടുപോലും ഉയരാവുന്നതിലും അധികം മുൻ നിരയിൽ നിൽക്കുന്നു. അറിവിന്റെ കാര്യത്തിലായാലും സമ്പത്തിന്റെ കാര്യത്തി ലായാലും മനുഷ്യസ്നേഹത്തിന്റെ കാര്യ ത്തിലായാലും സമാധാനത്തിന്റെ കാര്യത്തി ലായാലും, മറ്റേതൊരു നല്ല കാര്യങ്ങൾ ക്കായാലും, അവർ കൈവരിച്ച നേട്ടങ്ങൾ മറ്റുള്ളവർക്ക്‌ അപ്രാപ്യം. സ്വന്തനാട്ടിൽ അല്ലെങ്കിൽ സ്വന്ത ഭാഷാക്കാർ മാത്രമുള്ളിടത്ത്‌ മാതൃഭാഷ സംസാരിക്കുന്നതു ഉചിതമെന്നു കരുതുന്നത്‌ ഒരാളുടെ ‘വിശാലമനസ്കത’/ ‘മഹത്വം’ എങ്കിൽ, അന്യനാട്ടിൽ ചേക്കേറിയിട്ട്‌ സ്വന്ത ഭാഷയേ സംസാരിക്കൂ അല്ലെങ്കിൽ സംസാരി ക്കാവൂ എന്നു വാശിപിടിക്കുന്നത്‌ സങ്കു ചിതത്വവും. (അന്തർമുഖർക്കും, സ്വപ്ന ജീവികൾക്കും ഒക്കെ ഭാഷ വലിയ പ്രശ്ന മില്ല.. കാരണം സ്വപ്നം കാണാനും, പ്രകൃതി സൗന്ദര്യം ദർശിക്കാനും, അന്യന്റെ ദുഃഖം/നിസ്സഹായത കാണാനുമൊന്നും ഒരു പ്രത്യേക ഭാഷയുടെ ആവശ്യമില്ലെന്നു കരുതുന്നു). പക്ഷെ, നാലുക്കൊപ്പം ജീവിക്ക ണം, വളരണം വലുതാകണം എന്നൊക്കെയു ള്ള സ്വപ്നങ്ങളുള്ളവർക്ക്‌ ആ നിഷ്കർഷ മനോഭാവം ദോഷം ചെയ്യും.

പക്ഷെ, ഇം•്ല‍ീഷിനു ഇന്നു നാം കൊടുക്കുന്ന •്ല‍ാമർ അൽപം കൂടിപ്പോകു ന്നില്ലേ എന്നൊരു സംശയം. ഒരു അന്യ രാജ്യക്കാരന്റെ ഭാഷയെ ഇത്രത്തോളം പ്രോത്സാഹിപ്പിക്കുമ്പോൾ സ്വന്തം ഭാഷയെ അപമാനിക്കും വിധം പെരുമാറുന്നത്‌ ശരിയാ ണോ? ഇന്നത്തെ തലമുറ “എനിക്ക്‌ മലയാളം നന്നായറിയില്ല” എന്നു പറയു ന്നത്‌ എന്തോ വലിയ ഒരു ബഹുമതി യായിട്ടാണ്‌ കാണുന്നത്‌. ഒരു ഡോക്ട്ടറേ റ്റോ, ഐ. എ. എസ്സോ ഒക്കെ കിട്ടുന്ന തിനെക്കാളൊക്കെ വലിയ ബഹുമതി. ഈ സ്ഥിതി മാറി, ‘തനിക്ക്‌ തന്റെ മാതൃഭാഷ നാന്നായറിയില്ല്ല’ എന്നത്‌ ഒരു മലയാളി (മലയാളി മാത്രമല്ല, അന്യം നിന്നുകൊണ്ടിരി ക്കുന്ന ഏതു ഭാഷക്കാരനായാലും) ഒരു കുറച്ചിലായി എന്നു കരുതി തുടങ്ങുന്നോ, അന്നു മാത്രമേ മാതൃഭാഷയ്ക്ക്‌ ഒരു പുനരുദ്ധാരണം ഉണ്ടാകാനിടയുള്ളു.

എന്തിനും മിടുക്കർ ‘ഈ’ നാട്ടുകാർ. അവർ ഇം•്ല‍ീഷിനെ സ്വന്ത ഇഷ്ടപ്രകാരം വളച്ചൊടിച്ച്‌, അവർക്ക്‌ ചേർന്ന വിധത്തിൽ പുതിയ ഒരു ഭാഷ തന്നെ ഉണ്ടാക്കിയ മട്ടാണ്‌. തെറ്റോടെയായാലും ശരിയോടെ യായാലും ഇം•്ല‍ീഷു സംസാരത്തിനല്ല പ്രാധാന്യം; അതുകൊണ്ടു സാധ്യമാകുന്ന ആശയവിനിമയത്തിനാണു പ്രാധാന്യം. അതുകൊണ്ട്‌ അവരുടെ ഇടയിൽ ഇം•്ല‍ീഷ്‌ സംസാരിക്കാൻ ഒരു ഭയവും വേണ്ട. സംസാരിക്കാൻ ഭയം വേണ്ടത്‌ മലയാളികളു ടെ ഇടയിലാണ്‌. പണ്ടേ ഇം•്ല‍ീഷ്‌ മേൽ ക്കോയ്മ അം•ീ‍കരിച്ചു ശീലിച്ചുപോയ മലയാളികളുടെ മുന്നിൽ.

ഒരേഷ്യാക്കാരനു ഈയ്യിടെ ഒരമളിപറ്റി. പേപ്പറിൽ വായിച്ചതാണ്‌, ഒരാൾ (വലിയ പഠിപ്പുള്ള ഒരാൾ) വിദേശത്തു, സാക്ഷാൽ ഇം•്ല‍ീഷുരാജ്യത്ത്‌ പോയി. അവി ടെ ഒരു പാർട്ടിയിലോ സന്ധിസംഭാഷണ ത്തിലോ ഒക്കെ പങ്കെടുത്ത്‌, നല്ല ഇം•്ല‍ീഷിൽ ആശയവിനിമയം പൊടിപൊടിച്ച്‌ കഴിഞ്ഞ്‌ പൂർണ്ണ സംതൃപ്തിയോടെ നിൽക്കുമ്പോൾ, ഒരും•്ല‍ീഷുകാരി അടുത്തെത്തി, ‘നിങ്ങൾ ഏതു രാജ്യക്കാരനാണു,' എന്നു ചോദിച്ചു,
“ഞാൻ - രാജ്യക്കാരൻ”. അയാൾ മറുപടി നൽകി
“ഓ! എന്നിട്ടും നിങ്ങൾ എന്തു നന്നായി ‘ഞങ്ങളുടെ ഭാഷ’ സംസാരി ക്കുന്നു”.
ഏഷ്യാക്കാരന്റെ മുഖം കടലാസു പോലെ വിളറി. ഞാൻ ജനിച്ചപ്പോൾ മുതൽ സംസാരിക്കുന്ന ഭാഷ, ഞാൻ ചിന്തിക്കുന്ന ഭാഷ, ഞാൻ എഴുതുന്ന ഭാഷ, ഞാൻ പാടുന്ന ഭാഷ.. അത്‌ നിങ്ങളുടെയോ? അപ്പോൾ ഇം•്ല‍ീഷുകാരി വീണ്ടും, “നിങ്ങളുടെ മാതൃ ഭാഷ ഏതാണു?”
സ്വന്തം മാതാവിനെപ്പോലും മാതൃ ഭാഷയിൽ വിളിച്ചിട്ടില്ലാത്ത ഏഷ്യാക്കാരൻ വീണ്ടും വിളറി, ഒരൽപ്പം അപകർഷതയോടെ (എങ്കിലും ഒട്ടൊരഭിമാനമൊക്കെ മുഖത്തു വരുത്തി) സ്വന്തം മാതൃഭാഷ ഏതെന്നു പറഞ്ഞു.

തിരിച്ച്‌ സ്വന്തം നാട്ടിലെത്തിയപ്പോൾ, അയാൾക്ക്‌ മാതൃഭാഷയോട്‌ വല്ലാത്തൊരു പ്രേമം. അറിയാതെ മാതൃഭാഷ സംസാരി ക്കുന്നവരെ കാണുമ്പോൾ ഒരു വിനയം (യഥാർത്ഥവിനയം) അങ്കുരിക്കാനും തുടങ്ങി. ഇപ്പോൾ അയാൾ മലയാളം പഠിക്കുന്നു, മക്കളെ പഠിപ്പിക്കുന്നു, ആകെ ബഹളം തന്നെ.

ഇതാണ്‌ ഇം•്ല‍ീഷിന്റെ മാസ്മരികത കണ്ട്‌ മയങ്ങി സ്വന്തം അടിത്തറ മറക്കുന്ന മലയാളിക്കും സംഭവിക്കാൻ പോകുന്നത്‌. ഒരു തിരിച്ചു വരവ്‌. (അല്ലെങ്കിൽ ‘തിരിച്ചു പോക്ക്‌’- അതെപറ്റി ഒടുവിൽ പറയാം)

ഇത്രയും എഴുതിയത്‌ ഇം•്ല‍ീഷ്‌ ഭാഷയെ തള്ളിപ്പറയാനോ പുകഴ്ത്താനോ അല്ല. വേദനാജനകമെങ്കിലും ഇന്ന്‌ തുടർന്നു വരുന്ന പ്രവണതയെ അം•ീ‍കരിക്കാതെ നിവൃത്തിയില്ല എന്നു പറയാനാണ്‌.

ഇന്ന്‌ അന്യം നിന്നുകൊണ്ടിരിക്കുന്ന മാതൃഭാഷയെ രക്ഷിക്കാൻ അഭ്യസ്ഥ വിദ്യരായ(ഇം•്ല‍ീഷ്‌ എഡ്യൂക്കേറ്റഡ്‌ ആയിട്ടു ള്ളവർ) മുന്നോട്ട്‌ വന്നെങ്കിലേ കാര്യമുള്ളൂ. (സ്വർണ്ണം ഇടാൻ കഴിവുള്ളവർ അതു വേണ്ടെന്നു വയ്ക്കുന്നപോലെ.) കാര ണം ഇം•്ല‍ീഷ്‌ നന്നായറിയാത്തവർ ‘ഞാൻ മലയാളമേ സംസാരിക്കൂ’ എന്നു പറഞ്ഞതു കൊണ്ട്‌ കാര്യമില്ല. അയാൾ പരിഹാസ്യ നാവും എന്നത്‌ നിസ്സംശയം പറയാം. കാരണം, അതു ഉൾക്കൊള്ളാനുള്ള വിശാല മനസ്കത ഇം•്ല‍ീഷ്‌ തിമിരം ബാധിച്ചു നടക്കുന്ന മലയാളികൾക്കില്ല എന്നതു കൊണ്ടു തന്നെ. അതുകൊണ്ട്‌ നാലാളുടെ മുന്നിൽ ചങ്കുവിരിച്ചു നിന്ന്‌ മലയാളികൾ കൂടുന്നിടത്ത്‌ മാത്രമെങ്കിലും മലയാളത്തെ മാനിക്കാൻ തുടങ്ങുക.(നമ്മുടെ ഇന്റർനെറ്റ്‌ മലയാളികൾ ചെയ്യുന്നതുപോലെ) ഇം•്ല‍ീഷു കാരന്റെ ഭാഷയെ ഉയർത്തിപ്പിടിക്കുന്നതി നോടൊപ്പം നമ്മുടെ മാതാവിന്റെ ഭാഷ യ്ക്കും ഒരൽപ്പം വില/മര്യാദ കൊടുത്തു നോക്കാം. അങ്ങിനെ അന്യം നിന്നുകൊണ്ടി രിക്കുന്ന നമ്മുടെ മലയാളത്തെ കുറച്ചു കാലത്തേയ്ക്കുകൂടിയെങ്കിലും പിടിച്ചു നിർത്താൻ ശ്രമിക്കാം.

അതുകൊണ്ട്‌ ഒന്നുകിൽ നമുക്ക്‌ മലയാളികളുടെ/മലയാളഭാഷയുടെ തിരിച്ചു വരവിനായി കാത്തിരിക്കാം അല്ലെങ്കിൽ, നമുക്ക്‌ പതിയെ ആദിയിലേയ്ക്കു തന്നെ തിരിച്ചുപോകാം. ഭാഷകളൊക്കെ ഉണ്ടായി, മരിച്ച്‌ ഒടുവിൽ ഒരു ഭാഷ (ഇം•്ല‍ീഷായിരി ക്കാം) മാത്രമായി, ആ ഇം•്ല‍ീഷും പലതായി പിളർന്ന,്‌ ആർക്കും തമ്മിൽ ഒരുമിപ്പില്ലാതെ, ബ്രിട്ടീഷ്‌-ഇം•്ല‍ീഷ്‌, അമേരിക്കൻ-ഇം•്ല‍ീഷ്‌ ആസ്ട്രേലിയൻ-ഇം•്ല‍ീഷ്‌, ന്യൂസിലാൻഡ്‌ ഇം•്ല‍ീഷ്‌, ആഫ്രിക്കൻ-ഇം•്ല‍ീഷ്‌, ചൈനീസ്‌ ഇം•്ല‍ീഷ്‌, ഇന്ത്യൻ-ഇം•്ല‍ീഷ്‌ എന്നിങ്ങനെ, ഒടുവിൽ ഏതിം•്ല‍ീഷാണ്‌ ശരിക്കുമുള്ള ഇം•്ല‍ീഷെന്നറിയാതെ, ഭാക്ഷ ഒന്നോടെ നശിക്കും... ഒടുവിൽ ഒന്നുമില്ലാതായി, തുട ങ്ങിയിടത്തുതന്നെ തിരിച്ചെത്താം.

ഇം•്ല‍ീഷ്‌ ഭാഷയുടെ തുരന്നു കയറ്റ ത്തോടെ(പണ്ട്‌ ഇം•്ല‍ീഷുകാർ കൊളോണി യലിസം നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ച താണെങ്കിൽ, ഇന്നത്തെ അടിമത്വം ഓരോ രാജ്യത്തിലേയും ഇം•്ല‍ീഷ്‌ ജ്ഞാനികളാൽ സ്വയം വരിക്കപ്പെടുകയാണ്‌) ‘ഇയ്യാംപാറ്റകൾ തീയോടടുക്കും പോലെ’ അതിൽപ്പെട്ട്‌ ഇല്ലാതാകുന്നത്‌ ഓരോ രാജ്യത്തെയും പൂർവ്വ സംസ്ക്കാരങ്ങളാണ്‌. പൈതൃകമെന്ന്‌ കരുതി നാം കാത്തുസൂക്ഷിക്കുന്ന വിശിഷ്ട മായതൊക്കെ ഉണ്ടായതുപോലെ മടക്ക യാത്ര ആരംഭിച്ചു കൊണ്ടിരിക്കുന്നു…

അന്ന്‌ ലോകം മുഴുവനും ഇം•്ല‍ീഷ്‌ ഭാക്ഷയിൽ ആശയവിനിമയം നടത്തുമ്പോൾ നഷ്ടമാകുന്നത്‌ ഓരോ രാജ്യത്തും ഉള്ള പല ആചാരങ്ങളും സംസ്കാരങ്ങളും ആയി രിക്കും. ഒടുവിൽ ഇം•്ല‍ീഷുകാരന്റെ ലോക ത്ത്‌ നാമൊന്നും ഒന്നുമില്ലാതായിത്തീരുന്നു. പിന്നീട്‌ മാനസാന്തരം വരുന്ന യോ•ി‍കളും മഹാന്മാരും •വേഷകരുമൊക്കെ ചേർന്ന്‌ തപസ്സുചെയ്‌ത്‌, പുതിയ രൂപത്തിൽ വീണ്ടും മതൃഭാഷകളെ പുറത്തുകൊണ്ടു വരട്ടെ. അങ്ങിനെ പുനരാവിഷ്ക്കരിക്കപ്പെടുന്ന ഭാഷകൾ പുനർജന്മം കൈവരിച്ച്‌ വീണ്ടും മറഞ്ഞുപോയ സംസ്കാരതെ പുനർജീവിപ്പി ക്കട്ടെ. അതുവരെ കാത്തിരിക്കാൻ നമ്മാളാ രും ഉണ്ടാകില്ല എങ്കിലും, ആശിക്കാം... പ്രാർത്ഥിക്കാം...

[ഈ വർഷം മാതൃഭാഷാവർഷമെന്ന്‌ എവിടെയോ വായിച്ചു. ഈ ലേഖനം മാതൃ ഭാഷയ്ക്കും, മാതൃഭാഷയെ സ്നേഹിക്കുന്ന വർക്കും, മാതൃഭാഷയുടെ നിലനിൽപ്പിനായി ഒരു ചെറുവിരലെങ്കിലും അനക്കാൻ തോന്നു ന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു.]