Wednesday, October 15, 2008

വൃദ്ധ

താനേ നടന്നു തളരുമ്പോഴിടക്കിടെ
കേള്‍ക്കാറുണ്ടായിരുന്നാ സ്വരം
മൂളലായ്‌, ഏതോ വേദനകള്‍ തന്‍ തേങ്ങലായ്‌
ഏതോ അടിമത്വത്തിന്‍ ശാപമായ്‌;
ആത്മസ്വാന്തനം പോല്‍
ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നാ സ്വരം

വാര്‍ദ്ധക്ക്യത്തിന്നൊറ്റപ്പെടലിന്‍വേദനയില്‍
ഉള്ളിലൊതുക്കിയ ഒട്ടേറെ മോഹത്തിന്‍
മൌനമാം ബഹിര്‍സ്ഭുരണം പോല്‍
എന്‍ ഏകാന്ത പയണങ്ങളില്‍
എന്നും കേള്‍ക്കാറുണ്ടായിരുന്നാ സ്വരം

മൌനമായെന്‍ ഹൃദയവും
കാത്തുനില്‍ക്കാറുണ്ടായിരുന്നാ
സ്വരം കേള്‍ക്കാന്‍ കാതോർത്തു
നിത്യവും ആ ജനാലക്കരികില്‍

എന്നാത്മാവിന്‍ സാന്ത്വനമായിരുന്നാ സ്വരം
ഉറ്റോരെയെല്ലാം വിട്ടുപിരിഞ്ഞീ അന്യ നാട്ടില്‍
ഒറ്റപ്പെട്ടു കിടക്കുമെന്‍ ആത്മാവ്‌
തിരിച്ചറിഞ്ഞാ വേദന എങ്കിലും
ഇത്തിരി സാന്ത്വനം നല്‍കാന്‍
കഴിഞ്ഞില്ലെനിക്കെങ്കിലുമാ
ജനാലക്കരികില്‍ നില്‍ക്കുമ്പോള്‍
സ്നേഹമായ്‌ എന്റെ പേരു വിളിച്ചു
സന്തോഷത്തോടെ ഒരു പൊതി
നീട്ടാറുണ്ടായിരുന്നാ വൃദ്ധ
കാണാന്‍ വന്ന ബന്ധുക്കളാരോ
കൊടുത്തതിന്‍ പങ്ക്‌!

എന്തു ഞാന്‍ നല്‍കി?
ഒന്നുമേ നല്‍കീല
എന്നാത്മാവില്‍ വിരുയുന്നൊരു
പുഞ്ചിരിയല്ലാതെ

അന്യോന്യം സങ്കടം പങ്കുവയ്ക്കാന്‍,
കാത്തു നിള്‍ക്കാറുണ്ടായിരുന്നെന്നോടേറെ
കഥകള്‍ ചൊല്ലീടുവാനായ്‌
മക്കളുടെ സ്വര്‍ദ്ധതയെപ്പറ്റി,
കണ്ണായ്‌ വളര്‍ത്തിയ മകന്റെ
സ്നേഹശൂന്യതയെപ്പറ്റി.

ഭാഷ തടസ്സമായിരുന്നെങ്കിലും
കണ്ടാ മുഖത്തില്‍ ഞാനാ വേദന,
ഒറ്റപ്പെടലിന്‍ വേദന

പൂമുഖത്തില്‍ മകനും മരുമകളും
കുട്ടികളുമായ്‌ ഉല്ലസിക്കുമ്പോള്‍
ഉല്ലാസ പയണങ്ങള്‍ക്കായ്‌ പോകുമ്പോല്‍
ഏകാന്തതമാത്രമാശ്രയമായാ വൃദ്ധ
തന്‍ മുറിക്കുള്ളിലൊതുങ്ങുന്നു
വെളിയില്‍,
മറ്റൊരു കദന കഥയുമായ്‌ ഞാനും.