ദൈവം ഒരുപക്ഷെ മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കാം മനുഷ്യരുടെ ഇടയിൽ വെവ്വേറെ ഭാക്ഷയും മതങ്ങളും അതുവഴി ദൈവത്തെതന്നെയും സൃഷ്ടിച്ചത്. പ്രകൃതിയിലെ സംതുലിതാവസ്ഥ സംരക്ഷിക്കുവാൻ ദൈവം തന്നെ ചെയ്‌തു വച്ച ഒരു സൂത്രം.
മനുഷ്യനെ സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം മുൻകൂട്ടി കണ്ടുകാണും, 'ബുദ്ധി ഏറെയുള്ള ഈ ജീവികൾ മറ്റു ജീവികളെ മുഴുവൻ കയ്യടക്കുന്ന കാലം വരും. അന്ന് പ്രകൃതിയുടെ സംതുലിതാവസ്ഥ തകരും. ലോകം നശിക്കും. മനുഷ്യന്റെ പരാക്രമങ്ങൾ കൊണ്ട് മനംനൊന്ത് ഭൂമിയിലെ ചെടി കൊടികളൊക്കെ കരിയും, മഴ കുറയും, ഭൂമി വരളും. സിംഹം പുലി, തുടങ്ങി മനുഷ്യനു ഹാനികരമാകുന്ന ജീവികള്‍ ഒക്കെ കുറയും, അവയുടെ ഇരകൾ പെരുകും...'.
അങ്ങിനെ സംതുലിതമായി പോകേണ്ടുന്ന പലതും നശിക്കുമ്പോൾ ദൈവത്തിനു മനുഷ്യനെ ഒടുക്കാൻ മറ്റൊരു സൃഷ്ടി നടത്തേണ്ടതായി വരും. കാട്ടാളനേയോ ദേവനേയോ ഒന്നും പറ്റില്ല. അവാരെയൊക്കെ പണ്ടേതന്നെ മനുഷ്യർ ഉന്മൂലനം ചെയ്‌തുകളഞ്ഞു . അതിനാൽ ദൈവം കരുതി, ‘ബുദ്ധിയേറെയുള്ള ഇവരെ ജയിക്കാൻ ഇവരുടെ വർഗ്ഗത്തിനേ കഴിയൂ . ‘ബുദ്ധിമാന്മാർ’, ‘പരാക്രമശാലികൾ’, അന്യോന്യം പടവെട്ടി നശിക്കട്ടെ.
അതിനായി ദൈവം ചെയ്‌ത ഒരു ചെറിയ ബുദ്ധിയാണ്, ജാതി, മതം, ദൈവം, ഭാക്ഷ ഒക്കെ. അതു ധാരാളം മതിയായിരുന്നു അവന്റെ പരക്രമങ്ങൾ നിയന്ത്രിക്കാൻ. മനുഷ്യർ പലതായി പിളർന്നു. ഒരുത്തൻ കണക്കിലേറെ അഹങ്കരിച്ചാൽ അവനെ ഒടുക്കാൻ മറ്റൊരുവന്റെ വരവായി. അങ്ങിനെ മനുഷ്യന്‍ മറ്റു ജീവികളെ കൊല്ലാനും വെല്ലാനും ഒരുക്കിവച്ച ആയുധങ്ങൾ കൊണ്ട് സ്വന്തം വംശത്തെതന്നെ വകവരുത്തി പ്രകൃതിയുടെ സംതുലിതാവസ്ഥ ക്രമീകരിക്കുന്നു.
അങ്ങിനെ മനുഷ്യര്‍ സ്വയം നിയന്ത്രിക്കപ്പെടുന്നതു നോക്കി, കണ്ണും കെട്ടി ദൈവം സുഖ സുഷുപ്തിയിലും. പോരേ പൂരം!
http://munnasworld.blogspot.sg/ and http://saankalppikam.blogspot.sg/both are my blogs...
Friday, June 20, 2008
Saturday, June 14, 2008
സ്നേഹത്തിന്റെ നിറം
പ്രാവുകളിരണ്ടു പാറിപ്പറന്നു
പ്രാണന്റെ പ്രാണനെന്നേറ്റു പറഞ്ഞു
പകലന്തിയോളവുമൊന്നായി മേഞ്ഞു
പകലിന്റെയന്ത്യത്തില്‍ കൂട്ടിലണഞ്ഞു
ഒരു നാളൊരിക്കലിരതേടിയാപ്രാക്കള്‍
ഒരു നാളും കാണാത്തൊരു ഭൂവിലെത്തി
കനിയും കതിരും ആവോളം തിന്നു രസിച്ചു
ഇനിയൊരുനാളിലും പഞ്ചമില്ലെന്നു നിനച്ചു
കൂവിവിളിച്ചു, ചിറകടിച്ചാര്‍ത്തു
കതിര്‍കുലയാവോളം തിന്നു രസിച്ചു
മതിയാകാതവര്‍ പിന്നെയും തങ്ങി
മതികെട്ടൊരാ വേടന്റെ വലയില്‍ കുടുങ്ങി
വലയില്‍ നിന്നൊരു കൂട്ടിലായ് പിന്നെ
വലിയൊരാപത്തിലകപ്പെട്ട പ്രാക്കള്‍
പണിപതിനെട്ടും പയറ്റിയിട്ടും
വെളിയില്‍ പോവാനാവാതെ തളര്‍ന്നു
ഇരുവരും തമ്മില്‍ ഗാഢം പുണര്‍ന്നു
ഒരു ദിനമങ്ങിനെ പോയി മറഞ്ഞു
പിറ്റെ പുലരി പുലരുവോളമിരുവരും
വേടനെ കുറ്റം പറഞ്ഞു കരഞ്ഞു
രണ്ടാം ദിവസം കഴിഞ്ഞപ്പോഴോ
രണ്ടുപേരും നന്നായ് തളര്‍ന്നു പോയി
സ്വാതന്ത്യ്ര മോഹം സ്നേഹത്തെ വെന്നു
ഇരുവരുമന്യോന്യം കുറ്റം പറഞ്ഞു
മൂന്നാം ദിനമോ അരിശം മുഴുത്തു
അന്യോന്യം തീരാത്ത പോരായി പിന്നെ
കൊത്തി നോവിച്ചും പഴിപറഞ്ഞും
ഇരുവരും തങ്ങളെ തന്നെ വെറുത്തു
പ്രേമം മറഞ്ഞു സത്യം തെളിഞ്ഞു
സ്വാതന്ത്യ്ര മോഹം വല്ലാതെ വാട്ടി
ഇതിലും വലുതല്ല മരണമെന്നോര്‍ത്തു
ജീവിതം തന്നെയുമൊന്നായ് വെറുത്തു
സ്നേഹം മരിച്ചു, ആത്മാവു മരവിച്ചു
അന്യോന്യമേകിയ കുളിരും ചൂടും
വാത്സല്യമൊക്കെയും മായയായ് മറഞ്ഞു
പച്ചയായ് ജീവിതമിളിച്ചുകാട്ടി
പിറ്റേന്ന് വേടന്റെ കൊലക്കത്തി താഴുമ്പോള്‍
ഉടല്‍മാത്രമായൊരാ ഇണപ്പ്രാക്കളില്‍ നിന്നും
ഒരു തുള്ളിക്കണ്ണീര്‍ തെറിച്ചുവീണാ
ചുടുരക്‌തമോടു കലര്‍ന്നു ഭൂവില്‍
പ്രാണന്റെ പ്രാണനെന്നേറ്റു പറഞ്ഞു
പകലന്തിയോളവുമൊന്നായി മേഞ്ഞു
പകലിന്റെയന്ത്യത്തില്‍ കൂട്ടിലണഞ്ഞു
ഒരു നാളൊരിക്കലിരതേടിയാപ്രാക്കള്‍
ഒരു നാളും കാണാത്തൊരു ഭൂവിലെത്തി
കനിയും കതിരും ആവോളം തിന്നു രസിച്ചു
ഇനിയൊരുനാളിലും പഞ്ചമില്ലെന്നു നിനച്ചു
കൂവിവിളിച്ചു, ചിറകടിച്ചാര്‍ത്തു
കതിര്‍കുലയാവോളം തിന്നു രസിച്ചു
മതിയാകാതവര്‍ പിന്നെയും തങ്ങി
മതികെട്ടൊരാ വേടന്റെ വലയില്‍ കുടുങ്ങി
വലയില്‍ നിന്നൊരു കൂട്ടിലായ് പിന്നെ
വലിയൊരാപത്തിലകപ്പെട്ട പ്രാക്കള്‍
പണിപതിനെട്ടും പയറ്റിയിട്ടും
വെളിയില്‍ പോവാനാവാതെ തളര്‍ന്നു
ഇരുവരും തമ്മില്‍ ഗാഢം പുണര്‍ന്നു
ഒരു ദിനമങ്ങിനെ പോയി മറഞ്ഞു
പിറ്റെ പുലരി പുലരുവോളമിരുവരും
വേടനെ കുറ്റം പറഞ്ഞു കരഞ്ഞു
രണ്ടാം ദിവസം കഴിഞ്ഞപ്പോഴോ
രണ്ടുപേരും നന്നായ് തളര്‍ന്നു പോയി
സ്വാതന്ത്യ്ര മോഹം സ്നേഹത്തെ വെന്നു
ഇരുവരുമന്യോന്യം കുറ്റം പറഞ്ഞു
മൂന്നാം ദിനമോ അരിശം മുഴുത്തു
അന്യോന്യം തീരാത്ത പോരായി പിന്നെ
കൊത്തി നോവിച്ചും പഴിപറഞ്ഞും
ഇരുവരും തങ്ങളെ തന്നെ വെറുത്തു
പ്രേമം മറഞ്ഞു സത്യം തെളിഞ്ഞു
സ്വാതന്ത്യ്ര മോഹം വല്ലാതെ വാട്ടി
ഇതിലും വലുതല്ല മരണമെന്നോര്‍ത്തു
ജീവിതം തന്നെയുമൊന്നായ് വെറുത്തു
സ്നേഹം മരിച്ചു, ആത്മാവു മരവിച്ചു
അന്യോന്യമേകിയ കുളിരും ചൂടും
വാത്സല്യമൊക്കെയും മായയായ് മറഞ്ഞു
പച്ചയായ് ജീവിതമിളിച്ചുകാട്ടി
പിറ്റേന്ന് വേടന്റെ കൊലക്കത്തി താഴുമ്പോള്‍
ഉടല്‍മാത്രമായൊരാ ഇണപ്പ്രാക്കളില്‍ നിന്നും
ഒരു തുള്ളിക്കണ്ണീര്‍ തെറിച്ചുവീണാ
ചുടുരക്‌തമോടു കലര്‍ന്നു ഭൂവില്‍
Friday, June 6, 2008
വെറുതേ അങ്ങു ജീവിച്ചു പോകാം
ഞാന്‍ എന്റെ ദൈവത്തെ വിളിച്ചു കരഞ്ഞു, “ദൈവമേ എനിക്കു തീരെ മനസ്സമാധാനമില്ലാതായിരിക്കുന്നു”.
ദൈവം ചോദിച്ചു, “ഉം, എന്താ മനസ്സമാധാനക്കേടിനു കാരണം?”
“ഈ ചിന്തകള്‍ തന്നെ. ഒന്നിനു പിറകേ ഒന്നായി വന്ന് എന്റെ മനസ്സമാധാനമെല്ലാം കെടുത്തുന്നു”. ഞാന്‍ പറഞ്ഞു.
“അപ്പോള്‍ ചിന്തകള്‍ മാത്രമാണു പ്രശ്നം. അല്ലാതെ കഴിക്കാന്‍ ആഹാരമില്ലാത്തതോ, കുടിക്കാന്‍ വെള്ളമോ, ശ്വസിക്കാന്‍ വായുവോ, കിടക്കാന്‍ പാര്‍പ്പിടമോ ഒന്നും ഇല്ലാത്തതല്ലല്ലോ കാരണം?”
“അല്ല. അതൊക്കെയുണ്ട്. ധാരാളം.”
അദ്ദേഹം ഗൂഢമായി പുഞ്ചിരിച്ചു, “അതെ അതും ഒരു കാരണമാണ്”.
എന്നിട്ടു ചോദിച്ചു, “ചിന്തകള്‍ മാത്രമാണ് പ്രശ്നമെങ്കില്‍പ്പിന്നെ ചിന്തകള്‍ അങ്ങു വേണ്ടെന്നു വച്ചാല്‍ പോരെ?”
“അതിനു സാധിക്കുന്നില്ല. ചില ചിന്തകള്‍ വളരെ മനോഹരമാണ്. അതെനിക്ക് വല്ലാത്ത സന്തോഷം തരുന്നു”. ഞാന്‍.
“അപ്പോള്‍ സന്തോഷം തോന്നുന്ന ചിന്തകള്‍ മാത്രം ചിന്തിക്കുക. വിഷമമുണ്ടാക്കുന്നത് വേണ്ടെന്നു വയ്ക്കുക. ചിന്തകള്‍ക്ക് കടിഞ്ഞാണിടുക.”ദൈവം നിര്‍ദ്ദേശിച്ചു.
ദൈവം തുടര്‍ന്നു, ചിന്തകള്‍ നിന്റെ മനസ്സില്‍ നിന്നല്ലേ ഉയരുന്നത്. അപ്പോള്‍ നിനക്കത് ആരംഭത്തില്‍ തന്നെ നുള്ളിക്കളയാനും എളുപ്പമണല്ലോ. വെറുതേ ചിന്തിച്ച് ചിന്തിച്ച് കൂട്ടിയിട്ട് എന്നെ പഴി പറയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ”?
“ശരി ദൈവമേ, ഞാന്‍ എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാം. പാഴ്ചിന്തകള്‍ എന്നുപറഞ്ഞ് തള്ളിക്കളയാം. പക്ഷെ ഈ ഭൂമികുലുക്കത്തിലും മറ്റും പെട്ട് പാതി ഉടലും ഉറ്റോരും നഷ്ടപ്പെട്ടവരോ?
അവര്‍ക്കെങ്ങിനെ ചിന്തിക്കാതിരിക്കാനാവും?”
ദൈവം മുഖം താഴ്ത്തി, മെല്ലെ പറഞ്ഞു, “ചിന്തിക്കാതിരുന്നാലേ അവര്‍ക്കും മനസ്സമാധാനമുണ്ടാകൂ”.
“എന്നാലും മക്കളെ നഷ്ടമായ അമ്മമാര്‍, അമ്മമാരെ നഷ്ടമായ പിഞ്ചു കുഞ്ഞുങ്ങള്‍... അവര്‍ക്കെങ്ങിനെ മറക്കാനാവും?”. ഞാന്‍.
ദൈവം മെല്ലെ പറഞ്ഞു, “അവര്‍ ഭൂമിയില്‍ വന്നപ്പോള്‍ തനിച്ചായിരുന്നില്ലേ? എന്റെ നിയോഗപ്രകാരം എനിക്കിഷ്ടമുള്ളിടങ്ങളില്‍ അവര്‍ ജനിച്ചു. ചുറ്റിനും കാണുന്ന ഓരോന്നും തനിക്കു സ്വന്തമെന്നു കരുതിയതുകൊണ്ടല്ലേ ദുഃഖം അടക്കാനാവാത്തത്? താനുള്‍പ്പെടെ എല്ലാം ദൈവത്തിനവകാശപ്പെട്ടതാണെന്നു കരുതി ജീവിച്ചു നോക്കൂ. വെറുതേ അങ്ങു ജീവിച്ചു പോകാം.
ജീവിതം വളരെ ഹ്രസ്വമല്ലേ അതില്‍ നിന്റെ ഭാഗം അതിലും ഹ്രസ്വം. വെറുതേ ജീവിക്കുക. എല്ലാം ദൈവത്തിന്റെ ലീലകള്‍ എന്നുമാത്രം ചിന്തിച്ച്”.
“അപ്പോള്‍ ഞങ്ങള്‍ വിഡ്ഡികളായിപ്പോവില്ലേ? നല്ലതൊന്നും ചെയ്യാനില്ലാത്ത വിഡ്ഡികള്‍”? ഞാന്‍.
ദൈവത്തിനു നീരസം വന്നു തുടങ്ങി, “എങ്കിപ്പിന്നെ ചിന്തിച്ചോളൂ. പക്ഷെ നിന്റെ ബുദ്ധിതന്നെ നിന്നെ നിന്റെ ചിന്തകളില്‍ നിന്നും രക്ഷിക്കട്ടെ”.
“അതിനു പറ്റുന്നില്ല. പക്ഷെ, അങ്ങെന്തിനാണ് ഞങ്ങള്‍ക്കീ ചിന്താശക്തി തന്നത്? സംസാരിക്കാനും ചിന്തകള്‍ കുറിച്ചു വയ്ക്കാനുമുള്ള ഇച്ഛാശക്തി തന്നത്? വെറുതേ ഞങ്ങളെ വിഡ്ഡികളാക്കാനായിരുന്നോ? അല്ലെങ്കില്‍ ഞങ്ങളും പക്ഷികളെയും മൃഗങ്ങളെയും പോലെ വെറുതേ അങ്ങു ജീവിച്ചു പോകാമായിരുന്നല്ലോ?”
ദൈവം ഒരു നിമിഷം മൌനം പാലിച്ചു. പിന്നെ മറുപടി നല്‍കി. “അത്... എനിക്കു പ്രിയപ്പെട്ട
സൃഷ്ടികള്‍ നിങ്ങളായിരുന്നു. നിങ്ങള്‍ക്ക് എന്റെ ഒരു ഗുണം കൂടി തന്നത് അതുകൊണ്ടാണ്. അത്
തെറ്റായിപ്പോയെന്നാണോ?! നിങ്ങള്‍ക്ക് ചിന്തിക്കാം, ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് നിങ്ങളുടെ ഇഷ്ടത്തിനാക്കുകയും ചെയ്യാം. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം. ഏതിനും പക്ഷികളെക്കാളും മൃഗങ്ങളെക്കാളുമൊക്കെ മെച്ചമായി ഇപ്പോഴും നിങ്ങള്‍ക്ക് ജീവിക്കാമെന്നാണ് എന്റെ വിശ്വാസം”.
അദ്ദേഹം നിര്‍ത്തി, മറഞ്ഞു.
ഞാന്‍ വീണ്ടും ഉയരുന്ന ചിന്തകളെ അടക്കാന്‍ നെട്ടോട്ടമോടാനും...
ദൈവം ചോദിച്ചു, “ഉം, എന്താ മനസ്സമാധാനക്കേടിനു കാരണം?”
“ഈ ചിന്തകള്‍ തന്നെ. ഒന്നിനു പിറകേ ഒന്നായി വന്ന് എന്റെ മനസ്സമാധാനമെല്ലാം കെടുത്തുന്നു”. ഞാന്‍ പറഞ്ഞു.
“അപ്പോള്‍ ചിന്തകള്‍ മാത്രമാണു പ്രശ്നം. അല്ലാതെ കഴിക്കാന്‍ ആഹാരമില്ലാത്തതോ, കുടിക്കാന്‍ വെള്ളമോ, ശ്വസിക്കാന്‍ വായുവോ, കിടക്കാന്‍ പാര്‍പ്പിടമോ ഒന്നും ഇല്ലാത്തതല്ലല്ലോ കാരണം?”
“അല്ല. അതൊക്കെയുണ്ട്. ധാരാളം.”
അദ്ദേഹം ഗൂഢമായി പുഞ്ചിരിച്ചു, “അതെ അതും ഒരു കാരണമാണ്”.
എന്നിട്ടു ചോദിച്ചു, “ചിന്തകള്‍ മാത്രമാണ് പ്രശ്നമെങ്കില്‍പ്പിന്നെ ചിന്തകള്‍ അങ്ങു വേണ്ടെന്നു വച്ചാല്‍ പോരെ?”
“അതിനു സാധിക്കുന്നില്ല. ചില ചിന്തകള്‍ വളരെ മനോഹരമാണ്. അതെനിക്ക് വല്ലാത്ത സന്തോഷം തരുന്നു”. ഞാന്‍.
“അപ്പോള്‍ സന്തോഷം തോന്നുന്ന ചിന്തകള്‍ മാത്രം ചിന്തിക്കുക. വിഷമമുണ്ടാക്കുന്നത് വേണ്ടെന്നു വയ്ക്കുക. ചിന്തകള്‍ക്ക് കടിഞ്ഞാണിടുക.”ദൈവം നിര്‍ദ്ദേശിച്ചു.
ദൈവം തുടര്‍ന്നു, ചിന്തകള്‍ നിന്റെ മനസ്സില്‍ നിന്നല്ലേ ഉയരുന്നത്. അപ്പോള്‍ നിനക്കത് ആരംഭത്തില്‍ തന്നെ നുള്ളിക്കളയാനും എളുപ്പമണല്ലോ. വെറുതേ ചിന്തിച്ച് ചിന്തിച്ച് കൂട്ടിയിട്ട് എന്നെ പഴി പറയുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ”?
“ശരി ദൈവമേ, ഞാന്‍ എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാം. പാഴ്ചിന്തകള്‍ എന്നുപറഞ്ഞ് തള്ളിക്കളയാം. പക്ഷെ ഈ ഭൂമികുലുക്കത്തിലും മറ്റും പെട്ട് പാതി ഉടലും ഉറ്റോരും നഷ്ടപ്പെട്ടവരോ?
അവര്‍ക്കെങ്ങിനെ ചിന്തിക്കാതിരിക്കാനാവും?”
ദൈവം മുഖം താഴ്ത്തി, മെല്ലെ പറഞ്ഞു, “ചിന്തിക്കാതിരുന്നാലേ അവര്‍ക്കും മനസ്സമാധാനമുണ്ടാകൂ”.
“എന്നാലും മക്കളെ നഷ്ടമായ അമ്മമാര്‍, അമ്മമാരെ നഷ്ടമായ പിഞ്ചു കുഞ്ഞുങ്ങള്‍... അവര്‍ക്കെങ്ങിനെ മറക്കാനാവും?”. ഞാന്‍.
ദൈവം മെല്ലെ പറഞ്ഞു, “അവര്‍ ഭൂമിയില്‍ വന്നപ്പോള്‍ തനിച്ചായിരുന്നില്ലേ? എന്റെ നിയോഗപ്രകാരം എനിക്കിഷ്ടമുള്ളിടങ്ങളില്‍ അവര്‍ ജനിച്ചു. ചുറ്റിനും കാണുന്ന ഓരോന്നും തനിക്കു സ്വന്തമെന്നു കരുതിയതുകൊണ്ടല്ലേ ദുഃഖം അടക്കാനാവാത്തത്? താനുള്‍പ്പെടെ എല്ലാം ദൈവത്തിനവകാശപ്പെട്ടതാണെന്നു കരുതി ജീവിച്ചു നോക്കൂ. വെറുതേ അങ്ങു ജീവിച്ചു പോകാം.
ജീവിതം വളരെ ഹ്രസ്വമല്ലേ അതില്‍ നിന്റെ ഭാഗം അതിലും ഹ്രസ്വം. വെറുതേ ജീവിക്കുക. എല്ലാം ദൈവത്തിന്റെ ലീലകള്‍ എന്നുമാത്രം ചിന്തിച്ച്”.
“അപ്പോള്‍ ഞങ്ങള്‍ വിഡ്ഡികളായിപ്പോവില്ലേ? നല്ലതൊന്നും ചെയ്യാനില്ലാത്ത വിഡ്ഡികള്‍”? ഞാന്‍.
ദൈവത്തിനു നീരസം വന്നു തുടങ്ങി, “എങ്കിപ്പിന്നെ ചിന്തിച്ചോളൂ. പക്ഷെ നിന്റെ ബുദ്ധിതന്നെ നിന്നെ നിന്റെ ചിന്തകളില്‍ നിന്നും രക്ഷിക്കട്ടെ”.
“അതിനു പറ്റുന്നില്ല. പക്ഷെ, അങ്ങെന്തിനാണ് ഞങ്ങള്‍ക്കീ ചിന്താശക്തി തന്നത്? സംസാരിക്കാനും ചിന്തകള്‍ കുറിച്ചു വയ്ക്കാനുമുള്ള ഇച്ഛാശക്തി തന്നത്? വെറുതേ ഞങ്ങളെ വിഡ്ഡികളാക്കാനായിരുന്നോ? അല്ലെങ്കില്‍ ഞങ്ങളും പക്ഷികളെയും മൃഗങ്ങളെയും പോലെ വെറുതേ അങ്ങു ജീവിച്ചു പോകാമായിരുന്നല്ലോ?”
ദൈവം ഒരു നിമിഷം മൌനം പാലിച്ചു. പിന്നെ മറുപടി നല്‍കി. “അത്... എനിക്കു പ്രിയപ്പെട്ട
സൃഷ്ടികള്‍ നിങ്ങളായിരുന്നു. നിങ്ങള്‍ക്ക് എന്റെ ഒരു ഗുണം കൂടി തന്നത് അതുകൊണ്ടാണ്. അത്
തെറ്റായിപ്പോയെന്നാണോ?! നിങ്ങള്‍ക്ക് ചിന്തിക്കാം, ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് നിങ്ങളുടെ ഇഷ്ടത്തിനാക്കുകയും ചെയ്യാം. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം. ഏതിനും പക്ഷികളെക്കാളും മൃഗങ്ങളെക്കാളുമൊക്കെ മെച്ചമായി ഇപ്പോഴും നിങ്ങള്‍ക്ക് ജീവിക്കാമെന്നാണ് എന്റെ വിശ്വാസം”.
അദ്ദേഹം നിര്‍ത്തി, മറഞ്ഞു.
ഞാന്‍ വീണ്ടും ഉയരുന്ന ചിന്തകളെ അടക്കാന്‍ നെട്ടോട്ടമോടാനും...
Sunday, June 1, 2008
നമുക്കിനി പ്രാര്‍ത്ഥന മതിയാക്കാം!
നമുക്കിനി പ്രാര്‍ത്ഥന മതിയാക്കാം. നല്ല പ്രവര്‍ത്തികള്‍ക്ക് നല്ല ഫലവും ചീത്ത പ്രവര്‍ത്തികള്‍ക്ക് ചീത്ത ഫലവും വിധിക്കാനും അതു പ്രാവര്‍ത്തികമാക്കാനും ഒക്കെ ദൈവത്തിനു സമയമില്ലാതായിരിക്കുന്നു. (കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയക്കാരെപ്പോലെ)
കൊച്ചു കൊച്ചു ദുഃഖങ്ങളും പരിദേവനങ്ങളുമായി ദൈവത്തിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അറിയാതെ ഒരു വ്യര്‍ത്ഥതാബോധം. ദൈവത്തിനു കേള്‍ക്കാന്‍ സമയമുണ്ടാകുമോ!
ചൈനയില്‍ ദിവസങ്ങളോളം മണ്ണിനടിയില്‍ ജീവനുവേണ്ടി പോരാടി മരിച്ച സ്ത്രീകളുടേയും കുട്ടികളുടേയും വൃദ്ധരുടേയും യുവതീ യുവാക്കളുടേയും നടുക്കുന്ന ഭീകര ദൃശ്യം.
ദൈവത്തിനെവിടെ സമയം! അല്ലെങ്കില്‍ ഇത്രയും പേര്‍ ഒരുമിച്ച് എന്ത് തെറ്റാണു ചെയ്തത്
ഈ വിധം ഒരു വിധി അവര്‍ക്കു നല്‍കാന്‍? ദൈവം തളര്‍ന്നു പോയതോ? ദൈവത്തിനു നാം വിചാരിക്കുന്നത്ര ശക്തി ഒന്നും ഇല്ലെന്നു തോന്നുന്നു.
മനുഷ്യന്‍ മണീക്കൂറുകളോളം കിണഞ്ഞ് പരിശ്രമിച്ച് ഓരോ ജീവനെയായി രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവം ചെയ്തത് നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരെയും ഒന്നായി മണ്ണീനടിയില്‍ ജീവനോടേ പുതയ്ക്കുകയായിരുന്നു.
ഇനി നമുക്ക് മനുഷ്യനെ പ്രാര്‍ത്ഥിക്കാം.
രക്ഷിക്കുന്നവരെ
ഇല്ലാതാക്കുന്നവരെയല്ല.
മണ്ണിനടിയില്‍ പാതിയുടല്‍ കോണ്‍ക്രീറ്റിനടിയിലായി പിടച്ച ജീവനുകള്‍; അടുത്ത് സ്വന്ത മക്കളും
അച്ഛനമ്മമാരും ഒക്കെ നിസ്സഹായരായി അതേപോലെ ജീവനുവേണ്ടി കേഴുന്ന ദൃശ്യം കണ്ട്
ഇഞ്ചിഞ്ചായി മരിച്ച ആ ആത്മാക്കളുടെ മുന്നില്‍ നമുക്കിനി എന്താണ് ദൈവത്തോട് ചോദിക്കാനുള്ളത്?
നമ്മുടെ ഓരോ ചെറിയ പ്രവര്‍ത്തികളിലും നിമിത്തങ്ങള്‍ ദര്‍ശിക്കാന്‍ ശ്രമിക്കാറുള്ള നമുക്കെങ്ങിനെയാണ് ഈ വലിയ ദൃശ്യം മറക്കാനാവുക? നാം മറന്നാലും ഉറ്റോരെ, കൈക്കുഞ്ഞുങ്ങളെ, ജീവനോടെ മണ്ണീനടിയില്‍ മരിക്കാന്‍ വിട്ട് രക്ഷപ്പെട്ടത് ശാപമായി കരയാന്‍പോലും മറന്ന് മരവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ഇനി ദൈവത്തോട് എന്താണ് പ്രാര്‍ത്ഥിക്കാന്‍ പറ്റുക?
കൊച്ചു കൊച്ചു ദുഃഖങ്ങളും പരിദേവനങ്ങളുമായി ദൈവത്തിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അറിയാതെ ഒരു വ്യര്‍ത്ഥതാബോധം. ദൈവത്തിനു കേള്‍ക്കാന്‍ സമയമുണ്ടാകുമോ!
ചൈനയില്‍ ദിവസങ്ങളോളം മണ്ണിനടിയില്‍ ജീവനുവേണ്ടി പോരാടി മരിച്ച സ്ത്രീകളുടേയും കുട്ടികളുടേയും വൃദ്ധരുടേയും യുവതീ യുവാക്കളുടേയും നടുക്കുന്ന ഭീകര ദൃശ്യം.
ദൈവത്തിനെവിടെ സമയം! അല്ലെങ്കില്‍ ഇത്രയും പേര്‍ ഒരുമിച്ച് എന്ത് തെറ്റാണു ചെയ്തത്
ഈ വിധം ഒരു വിധി അവര്‍ക്കു നല്‍കാന്‍? ദൈവം തളര്‍ന്നു പോയതോ? ദൈവത്തിനു നാം വിചാരിക്കുന്നത്ര ശക്തി ഒന്നും ഇല്ലെന്നു തോന്നുന്നു.
മനുഷ്യന്‍ മണീക്കൂറുകളോളം കിണഞ്ഞ് പരിശ്രമിച്ച് ഓരോ ജീവനെയായി രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ദൈവം ചെയ്തത് നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരെയും ഒന്നായി മണ്ണീനടിയില്‍ ജീവനോടേ പുതയ്ക്കുകയായിരുന്നു.
ഇനി നമുക്ക് മനുഷ്യനെ പ്രാര്‍ത്ഥിക്കാം.
രക്ഷിക്കുന്നവരെ
ഇല്ലാതാക്കുന്നവരെയല്ല.
മണ്ണിനടിയില്‍ പാതിയുടല്‍ കോണ്‍ക്രീറ്റിനടിയിലായി പിടച്ച ജീവനുകള്‍; അടുത്ത് സ്വന്ത മക്കളും
അച്ഛനമ്മമാരും ഒക്കെ നിസ്സഹായരായി അതേപോലെ ജീവനുവേണ്ടി കേഴുന്ന ദൃശ്യം കണ്ട്
ഇഞ്ചിഞ്ചായി മരിച്ച ആ ആത്മാക്കളുടെ മുന്നില്‍ നമുക്കിനി എന്താണ് ദൈവത്തോട് ചോദിക്കാനുള്ളത്?
നമ്മുടെ ഓരോ ചെറിയ പ്രവര്‍ത്തികളിലും നിമിത്തങ്ങള്‍ ദര്‍ശിക്കാന്‍ ശ്രമിക്കാറുള്ള നമുക്കെങ്ങിനെയാണ് ഈ വലിയ ദൃശ്യം മറക്കാനാവുക? നാം മറന്നാലും ഉറ്റോരെ, കൈക്കുഞ്ഞുങ്ങളെ, ജീവനോടെ മണ്ണീനടിയില്‍ മരിക്കാന്‍ വിട്ട് രക്ഷപ്പെട്ടത് ശാപമായി കരയാന്‍പോലും മറന്ന് മരവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ഇനി ദൈവത്തോട് എന്താണ് പ്രാര്‍ത്ഥിക്കാന്‍ പറ്റുക?
Subscribe to:
Posts (Atom)