ഓരോ ഭാരത സ്ര്തീകളുടെയും പ്രേമനായിക. നമ്മുടെ മനസ്സിലെ പ്രേമത്തിന്റെ പ്രതീകം ശ്രീകൃഷനെപറ്റി പാടി പുകഴ്ത്തി സര്‍വ്വം മറന്ന് ആ ഭക്‌തിയില്‍ മുഴുകിയിരിക്കുന്ന, ശ്രീകൃഷ്ണ ദര്‍ശ്ശനത്തിനുവേണ്ടി കേഴുന്ന ശോകവതിയായ മീര. മീര സ്നേഹത്തിനു വേണ്ടി കേഴുകയാണ്. സ്നേഹം ഉണ്ട്, സ്വാര്‍ദ്ധതയില്‍ പൊതിഞ്ഞ സ്നേഹം. ലോകം മുഴുവന്‍ അത്തരത്തിലെ സ്നേഹം നടമാടുമ്പോള്‍ മീര കേണത് ഈ ലോകത്തില്‍ കിട്ടാനിടയില്ലാത്ത പര്‍ശുദ്ധ സ്നേഹത്തിനു വേണ്ടിയാണ്.
ഭക്‌തമീര ജനിച്ചത് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ കുര്‍ക്കി എന്ന സ്ഥലത്ത്. മീരയുടെ അച്ഛന്‍, റാണാ രത്നസിംഗ് സര്‍വ്വലോകസമ്മതനും സമ്പൂജ്യനും ആരാധ്യനുമായിരുന്നു. ഗുണവാനായ അച്ഛന്റേയും സ്നേഹമയിയായ അമ്മയുടേയും സംരക്ഷണയില്‍ മീര ഒരു വര്‍ണ്ണതുമ്പിയെപ്പോലെ പാറിപ്പറന്നു വളര്‍ന്നു.
ഒരിക്കല്‍ മീരയുടെ വീടിനു മുന്നിലൂടെ ഒരു വിവാഹപാര്‍ട്ടി പോകുന്നതു കണ്ട് സാകൂതം നോക്കി നിന്ന മീര. മീരയുടെ മനസ്സില്‍ പല സംശയങ്ങള്‍.എന്തേ ഈ പെണ്‍കുട്ടിയെ പല്ലക്കി ലേറ്റി ദൂരെ കൊണ്ടുപോകുന്നത്? ഇത്രയും നാള്‍ അച്ഛനമ്മമാരുടെ സംരക്ഷണയില്‍ വളര്‍ന്ന അവള്‍ എല്ലാം ഉപേക്ഷിച്ച് ആരോടൊപ്പമാണ് ഇത്ര ആര്‍ഭാടമായി പോകുന്നത്? മീര ഓടി അമ്മയുടെ അടുത്തെത്തി തന്റെ സംശയങ്ങള്‍ ചോദിച്ചു അപ്പോള്‍ അമ്മ പറഞ്ഞു, "ആ കുട്ടിയെ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചതൊന്നുമല്ല തങ്ങളെപ്പോലെ തന്നെ സുരക്ഷിതമായി മറ്റൊരു ഗൃഹ ത്തിലേയ്ക്കയക്കുകയാണ് അവളെ ഇഷ്ടപ്പെട്ടുവന്ന അവളുടെ സംരക്ഷകന്റെ കൂടെ".മീരയ്ക്കു വീണ്ടും സംശയം. ഇത്രനാളും അച്ഛനുമമ്മയും തന്ന സ്നേഹത്തിനു പകരം ഈ ഭൂമിയില്‍ മറ്റൊരു സ്നേഹമോ? അങ്ങിനെ ഒന്നുണ്ടെങ്കില്‍ തന്നെ അതുപോലെ സ്നേഹിക്കുന്ന തന്റെ വരന്‍ എവിടെ എന്നായി മീര. അമ്മ ആകെ കുഴഞ്ഞു. തീരെ കൊച്ചുകുട്ടിയായ മീരയോടെന്തു പറയാനാണ്. അമ്മയ്ക്കു ഒരു ബുദ്ധി തോന്നി. "നിന്നെ സ്നേഹിക്കുന്ന നിന്റെ വരന്‍ അതോ ആ ഉണ്ണിക്കണ്ണനാണ്". മീര ഓടക്കുഴലൂതി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ നോക്കി. അവള്‍ക്ക് തൃപ്തിയായി. അച്ഛനമ്മമാര്‍ കൈവെടിഞ്ഞാലും തനിക്ക് ഈ ലോകത്തില്‍ ശാശ്വതമായി സ്നേഹിക്കാന്‍ തന്നെ സ്നേഹിക്കാന്‍ തന്റെ മരണംവരെയുള്ള തന്റെ സര്‍വ്വേശ്വരന്റെ മുന്നില്‍ അവള്‍ സാഷ്ടാംഗംകുമ്പിട്ടു.
വളരെ താമസിയാതെ മീരയുടെ മാതാവ് അവളെ വിട്ടുപിരിഞ്ഞു. ലോകകാര്യങ്ങളില്‍ മുഴുകി ക്കഴിയുന്ന അച്ഛനും. മീര സ്നേഹത്തിനുവേണ്ടി ഉണ്ണികൃഷ്ണനെ തന്നെ അഭയം പ്രാപിച്ചു. മീരയുടെ കളിയും ചിരിയുമൊക്കെ ശ്രീകൃഷ്ണനോടായി. ശ്രീകൃഷ്ണനു പൂമാല കോര്‍ത്തു കഴുത്തിലണിയിക്കുക ഒരുക്കുക ശ്രീകൃഷ്ണ ഭക്‌തിഗാനങ്ങള്‍ പാടുക, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയി തൊഴുക ഒക്കെ മീരയുടെ പതിവുകളായി മാറി.
മീര പ്രായപൂര്‍ത്തിയായി. യൗവ്വനയുക്‌തയായിട്ടും മീര ശ്രീകൃഷ്ണന്റെമാത്രം ആരാധികയായി ജീവിച്ചു. സര്‍വ്വസമയവും മീരയുടെ മനസ്സില്‍ ശ്രീകൃഷണന്‍ തന്നെ. മീര വിവാഹപ്രായമായി. മീരയ്ക്ക് തിരിച്ചറിവുണ്ടായി, ലൗകീകയായി ജനിച്ചുപോയതിനാല്‍ ലോകാചാരപ്രകാരം യധാവിധി കടന്നു പോകേണ്ടുന്ന പാതകളിലൂടെതന്നെ താന്‍ സഞ്ചരിക്കണമെന്നറിയാവുന്ന മീര അച്ഛ ന്റെ ഇഷ്ടപ്രകാരം ചിറ്റൂരിലെ രതന്‍സിംഗിന്റെ ഭാര്യയായി. മുഗളരോട് അമിതമായ ശത്രുത യുണ്ടെന്നതൊഴിച്ചാല്‍ രതന്‍സിംഗ് വളരെ നല്ലഒരാളായിരുന്നു. വിവാഹംനടന്ന് മീര യാത്രയായി. മീര ഭര്‍ത്താവിനെ ഭക്‌തി മര്യാദകളോടെ പൂജിച്ചു.
രാജാവ് രാജ്യകാര്യങ്ങളില്‍ മുഴുകിയും മറ്റും കഴിയുമ്പോള്‍ മീര തനിച്ചായിരുന്നു. അവള്‍ ആ ഏകാന്തതയില്‍ തന്റെ കൃഷ്ണാന്വേക്ഷണം തുടര്‍ന്നു. മീരയുടെ അമിതമായ ശ്രീകൃഷ്ണ ഭക്‌തി മീരയുടെ ഭര്‍ത്തൃവീട്ടുകാര്‍ക്ക് അവളില്‍ വിദ്വേഷം വരുത്തി. അവര്‍ പറഞ്ഞു "ഞങ്ങളുടെ കുലദൈവം ദുര്‍ഗ്ഗയാണ്. നീ ദുര്‍ഗ്ഗാദേവിയെ മാത്രമേ പൂജിക്കാന്‍ പാടുള്ളു" എന്ന്. പക്ഷെ സാക്ഷാല്‍ ശ്രീകൃഷ്ണദാസിയായ മീരയ്ക്കതിനാകുമായി രുന്നില്ല. മീര ഓര്‍ത്തു അച്ഛനമ്മമാരുടെ കയ്യില്‍ നിന്നും യൗവ്വനയുക്‌തയായപ്പോള്‍ മറ്റൊരു വീട്ടിലേയ്ക്ക്. ഇനി യൗവ്വനം കൊഴിഞ്ഞ് വാര്‍ദ്ധക്ക്യം ബാധിക്കുമ്പോള്‍ തന്നെ ആര്‍ക്കും വേണ്ടാതാകും. അപ്പോള്‍ എങ്ങോട്ട്? ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്ക്യത്തിലും തന്നെ ഒരേ അളവില്‍ സ്നേഹിക്കുന്ന തന്റെ പരമേശ്വരന്റെ സവിധമല്ലേ ശാശ്വതമായുണ്ടാവൂ. എന്നും തനിക്കു തണലായി തുണയായി ശ്രീക്കൃഷ്ണനല്ലേ ഉണ്ടാവൂ. മീര ഊണിലും ഉറ
ക്കത്തിലും ശ്രീകൃഷ്ണനെ ഭജിച്ചു, ശ്രീകൃഷ്ണ നാമങ്ങളാലപിച്ചു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിത്യ സന്ദ്ദര്‍ശ്ശകയായി മാറി. മീര തങ്ങളുടെ ഇംഗീതത്തിനു വഴങ്ങാതെ ശ്രീകൃഷ്ണ ഭക്‌തയായി സര്‍വ്വം മറന്ന് പരമാനന്ദം അനുഭവിക്കുന്നതില്‍ അവളുടെ വീട്ടുകാര്‍ക്ക് അതിയായ നീരസം തോന്നി. അവളെ തന്നിഷ്ടക്കാരിയായും മര്‍ക്കടമുഷ്ടിയായും ചിത്രീകരിച്ചു. അവളില്‍ അന്യായമായി മറ്റു പലതും പറഞ്ഞു അവളുടെ സ്നേഹവല്‍സലനായ ഭര്‍ത്താവില്‍ നിന്നും അകറ്റാനായി അടുത്ത ശ്രമം. മീര ദിവസ വും കോവിലില്‍ പോകുന്നത് ദൈവത്തെ തൊഴാനല്ല മറിച്ച് തന്റെ രഹസ്യ കാമുകനെ സന്ധി ക്കാനാണ് എന്നതായിരുന്നു ആരോപണം. മീരയുടെ ഭര്‍ത്താവ് ഇത് തെല്ലും വിശ്വസിച്ചിരുന്നില്ലെ ങ്കിലും ശ്രീകൃഷ്ണഭക്‌തിയില്‍ സര്‍വ്വം മറന്നിരിക്കുന്ന മീരയോട് ഒരിക്കല്‍ ചോദിച്ചു "നീ ആരെയാണ് സദാസമയവും ധ്യാനിക്കുന്നത്? ആരാണ് നിന്റെ മനസ്സില്‍?" എന്ന്. മീര ഉടന്‍ മുറി യിലിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ ചൂണ്ടിക്കാട്ടി പ്രേമഭക്‌തിയോടെ "ഇതാണ് തന്റെ മനസ്സിലെ പ്രേമസ്വരൂപന്‍" എന്നു മറുപടി പറഞ്ഞു. വളരെ പ്രാക്റ്റിക്കലായി ചിന്തിച്ചിരുന്ന ആ സാധുമനുഷ്യനു മീരയുടെ മറുപടി കേട്ടു ഉള്ളില്‍ ചിരിവന്നു. മീരയുക്കു ശ്രീകൃഷ്ണഭക്‌തിമൂത്ത് വട്ടായിരിക്കയാണ് എന്നുകരുതി, സാരമില്ല, നിനക്ക് ശ്രീകൃഷ്ണനെ ഭജിക്കാന്‍ ഇവിടെതന്നെ ഒരു പ്രത്യേക മണ്ഡപം കെട്ടിത്തരാം എന്നു പറഞ്ഞു. മീരയ്ക്ക് ഇതില്‍ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല മീര തന്റെ പ്രാര്‍ദ്ധനയും ജപവും ഒക്കെ ആ മണ്ഡപത്തിലാക്കി.
മീരയുടെ ഭക്‌തിഗാനങ്ങള്‍ ഒരുപാട് സാധുക്കളെയും ദുഃഖിതരേയും ആക ര്‍ഷിച്ചു. ദൈവസാന്നിദ്ധ്യത്തിനും സ്നേഹത്തിനും വേണ്ടി അലയുന്ന ദുഃഖിതരെ മീര ഭക്‌തിഗാന ങ്ങള്‍ കൊണ്ടും സദുപദേശങ്ങള്‍കൊണ്ടും സമാധാനിപ്പിച്ചു. ആ തളര്‍ന്ന മനസ്സുകളില്‍ സ്നേഹ വും അറിവും പകര്‍ന്നു. അവരോട് പരസ്പ്പരം സ്നേഹിക്കാനും ക്ഷമിക്കാനും എല്ലാം ഈശ്വരങ്കല്‍ അര്‍പ്പിച്ച് എല്ലാറ്റിനും മുകളില്‍ എല്ലാം കാണുന്ന ജഗദീശ്വരന്‍ ഉണ്ടെന്ന സത്യം ഉത്ബോധിപ്പിച്ച്, അവരുടെ നിത്യജീവിതം പ്രകാശമുറ്റതാക്കി."നാം ആര്‍ക്കെന്തുകൊടുത്താലും അത് നമുക്ക് ഒരിക്കല്‍ തിരിച്ചുകിട്ടും നല്ലതായാലും ചീത്തയാ യാലും. അവരില്‍ നിന്നല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന്." എന്നല്ലേ പ്രമാണം. പിന്നെയല്ലേ സാക്ഷാ ല്‍ ശ്രീകൃഷ്ണനു. അദ്ദേഹം തന്റെ വിഗ്രഹത്തില്‍ അര്‍പ്പിച്ച സ്നേഹവും വിശ്വാസവു മെല്ലാം പത്തിരട്ടിയായി തന്റെ ഭക്‌തമീരവഴി സാധുജനങ്ങള്‍ക്കു തിരിച്ചു നല്‍കാന്‍തുടങ്ങി. അനുദിനം കൂടിക്കൂടി വന്നു അവരുടെ പ്രവാഹം.
മീരയുടെ പ്രാര്‍ദ്ധനയും സന്ദേശങ്ങളും കേട്ടറിഞ്ഞ് മുഗള്‍ രാജാവവായ അക്ബര്‍ ചക്രവര്‍ത്തി യ്ക്കു മീരയെ ദര്‍ശ്ശിക്കണമെന്ന ആഗ്രഹമുണ്ടായി എന്നാല്‍ മുഗളരോട് പക വച്ചുപുലര്‍ത്തി യിരുന്ന ഭോജരാജാവിനെ ഭയന്ന് അദ്ദേഹം വേഷപ്രശ്ഛന്നനായി തന്റെ കൊട്ടാരം കവി ടാന്‍സ നോടൊപ്പം മീരയെ സന്ദര്‍ശ്ശിച്ചു. മീരയുടെ ഗാനങ്ങള്‍ അദ്ദേഹത്തിന്റേയും ഹൃദയം കവര്‍ന്നു. എല്ലാവരും സ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടേയും ജീവിച്ചിരുന്നെങ്കില്‍ ഈ ലോകം എത്ര സമാധാനപൂര്‍ണ്ണമായിരുന്നേനെ എന്നോര്‍ത്തു അദ്ദേഹത്തിന്റെ കണ്‍കള്‍ നിറഞ്ഞു. കൃതജ്ഞതയോടെ അദ്ദേഹം മീരയുടെ കാല്‍തൊട്ടു വന്ദിച്ചു . മീര ഭക്‌തരില്‍ നിന്ന് കാണിക്ക കള്‍ സ്വീകരിക്കില്ലെന്നറിയാമായിരുന്ന അദ്ദേഹം ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഒരു മാല കാണിക്കയായി വച്ച് മടങ്ങി.
മീര ഈശ്വരനെ കണ്ടത് ശ്രീകൃഷ്ണനിലൂടെയായിരുന്നു. ശ്രീകൃഷ്ണരൂപമേ ശാന്തി തരൂ എന്നില്ല ഇഷ്ടമുള്ള രൂപങ്ങളിലൂടെ നമുക്ക് ഈശ്വരനെ ഭജിക്കാം അതല്ലേ മുഗള്‍ രാജനുപോലും മീര യുടെ ഭക്‌തി ശാന്തി നല്‍കിയത് അദ്ദേഹത്തിന്റെ ദൈവം വേറേയായിരുന്നു. പക്ഷെ മീര പകര്‍ന്ന ദൈവസ്നേഹം അത് അദ്ദേഹത്തിനും ശാന്തിയേകി.രഹസ്യമായി ചെയ്‌ത ഈ കാര്യം പതിയെ പരസ്യമാകാന്‍ തുടങ്ങി. ഭോജരാജാവിന്റെ ചെവിക ളിലും ചെന്നെത്തി. അദ്ദേഹത്തിനു ഇതു താങ്ങാവുന്നതിലും അധികമായിരുന്നു. അദ്ദേഹം മീരയെ കണക്കറ്റ് ശാസിച്ചു, "ഇതിലും ഭേദം വല്ല ആറ്റിലോ പുഴയിലോ ചാടി മരിക്കുന്നതാണ്" എന്നു പറഞ്ഞു.ഭര്‍തൃവിശ്വാസം നഷ്ടമായ മീര, പുഴയില്‍ ചാടി മരിക്കാന്‍തന്നെ തീരുമാനിച്ചു. അവള്‍ തന്റെ കൃഷ്ണവിഗ്രഹത്തേയും മാറോടുചേര്‍ത്തു പുഴക്കരയിലേയ്ക്കു നടന്നു.
പുഴയില്‍ ചാടിയ മീരയെഏതോ അദൃശ്യകരങ്ങള്‍ ചുറ്റി. മീര പതിയെ പൊന്തിവന്നു. അവള്‍ ആദ്യമായി സാക്ഷാല്‍ ശ്രീകൃഷ്ണനെ നേരില്‍ കണ്ടു. അദ്ദേഹം പുഞ്ചിരി പൊഴിച്ചുകൊണ്ട് പറഞ്ഞു "മീര, നിന്റെ ഭര്‍ത്താവിനോടുള്ള നിന്റെ ജീവിതം അവസനിച്ചിരിക്കുന്നു. ഇനി നീ എനിക്കുവേണ്ടി ജീവിക്കുക, വൃന്ദാവനത്തില്‍ ഞാനുണ്ട്, അവിടെ വരിക" എന്നുപറഞ്ഞ് മറഞ്ഞു.
സ്ഥലകാലബോധമുണ്ടായ മീര നേരെ വൃന്ദാവനം ലക്ഷ്യമാക്കി നടന്നു. അവിടെ തന്റെ പ്രാര്‍ദ്ധന തുടര്‍ന്നു. മീരയെ പറ്റി കേട്ടറിഞ്ഞ് അവിടേയും ധാരാളം ഭക്‌തജങ്ങള്‍ വരാന്‍ തുടങ്ങി. ചിറ്റൂരിനെക്കാളും വലിയ കൂട്ടമായി. എല്ലാം മറന്ന് മീര കൃഷ്ണഭക്‌തിഗാനഗള്‍ പാടി, സത്കഥ കള്‍ ചൊല്ലി സാധാരണക്കാരെ സന്തോഷിപ്പിച്ചു. മീര അവരെ പറഞ്ഞു മനസ്സിലാക്കി ഈ ലോകത്തില്‍ ഈശ്വരനോടുള്ള സ്നേഹം ഒന്നുമാത്രമേ ശാശ്വതമായുള്ളു. മരിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ അദ്ദേഹത്തിന്റെ രൂപം ഒന്നുമാത്രമേ കാണൂ അജ്ഞാതമായ മരണത്തിന്റെ പടിവാതി ലില്‍ നില്‍ക്കുമ്പോള്‍ നമുക്ക് തുണയായി അദ്ദേഹമൊഴികെ മറ്റാരും കാണില്ല. തളരുമ്പോള്‍, വയസ്സായി ആശ്രയമറ്റവരാകുമ്പോള്‍ രോഗഗ്രസ്ഥരാവുമ്പോള്‍, തലചായ്ക്കാന്‍ അദ്ദേഹത്തിന്റെ സവിധം ഒന്നുമാത്രമേ കാണൂ. നാമൊക്കെ കൗമാരത്തിലും യൗവ്വനത്തിലു മൊക്കെ മേറ്റ്ന്തിനൊ ക്കെയോ വേണ്ടി അലയുന്നു. നാം ആരോഗ്യമുള്ളപ്പോള്‍ ഈശ്വരനെ കാണുന്നില്ല മറ്റുള്ളവരുടെ കുറ്റം പറയാനും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സാധിക്കാനും പരക്കം പായുന്നു. അവസാനം എല്ലാ യിടത്തും തോറ്റ്,സര്‍വ്വരാലും വെറുക്കപ്പെട്ട് ആര്‍ക്കും വേണ്ടാതാകു മ്പോള്‍ മാത്രം "അയ്യോ ദൈവമേ എനിക്കാരുമില്ലേ, എന്നെ രക്ഷിക്കണേ" എന്നു അലമുറ യിടുന്നു. ദൈവം കൂടെയു ണ്ടെന്ന് നമുക്കേവര്‍ക്കും അറിയാം അല്ലെങ്കില്‍ പെട്ടെന്നൊരു കുഴിയില്‍ വീണാല്‍, തീപ്പൊള്ള ലേറ്റാല്‍, ഒക്കെ നാം "അയ്യോ ദൈവമേ.." എന്നറിയാതെ വിളിക്കുന്നു. കാരണം അദ്ദേഹം തൊട്ടരികില്‍ ഉണ്ടെന്നു നമുക്കറിയാം അല്ലെങ്കില്‍ നാമെന്തിനങ്ങിനെ വിളിക്കുന്നതെന്തിന്?. അദ്ദേഹത്തിന്റെ സ്നേഹം പക്ഷഭേദമില്ലാതെ എല്ലാവരിലും ഒരുപോലെ വര്‍ഷിച്ചു കൊണ്ടിരി ക്കുന്നു. നാം കാണുന്നില്ല, അനുഭവിക്കുന്നില്ല, കാരണം. നാം അത്രമാത്രം ലൗകീക സുഖങ്ങളില്‍ മുഴുകി അതിലെ ചളിക്കുണ്ടിലകപ്പെട്ടുകിടക്കുന്നു എന്നതുകൊണ്ടുതന്നെ. ഒരിത്തിരി തലപൊക്കി നോക്കിയാല്‍ കാണാം ദൈവത്തെ. "പാപത്തു കാലത്തില്‍ തൈപത്തു വച്ചാല്‍ ആപത്തു കാലത്തില്‍ കായ്പത്തെടുക്കാം" എന്നൊരു ചൊല്ലുണ്ട് അതുപോലെ നമ്മുടെ നല്ലകാലത്ത് മറക്കാതെ ദിവസവും ഒരിത്തിരി സമയം അദ്ദേഹത്തിനു വേണ്ടി മാറ്റിവച്ചാല്‍ നമ്മുടെ കഷ്ട കാലത്ത് അദ്ദേഹം അത് ഒന്നോടെ നമുക്ക് തന്ന് നമ്മെ രക്ഷിച്ചുകൊള്ളും എന്നു കരുതി നമുക്ക് സമാധാനിക്കാം. ആ സ്നേഹം നമ്മെ വഴിതെറ്റിക്കാതെ നല്ല പാതയിലൂടെ നടത്തും. മീര അവരെ പറഞ്ഞു മനസ്സിലാക്കി.
ആയിടയ്ക്ക് ഒരിക്കല്‍ അവിചാരിതമായി ഭോജരാജാവിന്റെ ഒരു ആശ്രിതന്‍ മീരയെ കാണാനി ടയായി. അയാള്‍ കൊട്ടാരത്തില്‍ വിവരമറിയിക്കുകയും ചെയ്‌തു. മീര ജീവിച്ചിരിപ്പുണ്ടെന്ന വിവരം ഭോജരാജാവിന്റെ ഹൃദയത്തില്‍ തേന്മഴ പെയ്യിച്ചു. തന്റെ കോപംകൊണ്ട് അന്ധമായ പ്രവൃത്തില്‍ പശ്ച്ചാത്തപിച്ച് മനംനൊന്തിരുന്ന ആ സ്നേഹവല്‍സലനായ ഭര്‍ത്താവ് തന്റെ ഭാര്യയെ തേടി ചെന്നു. വേഷപ്രശ്ചന്നനായി മീരയെ നമസ്ക്കരിക്കാന്‍ നിന്ന ഭര്‍ത്താവിനെ മീര തിരിച്ചറിഞ്ഞു, അദ്ദേഹത്തിന്റെ കാല്‍കളില്‍ വീണു നമസ്ക്കരിച്ചു. പരസ്പ്പരം വിശ്വസിക്കയും സ്നേഹിക്കയും ചെയ്‌തിരുന്ന ആ ദമ്പതികള്‍ തിരിച്ച് ചിറ്റൂരിലെത്തി. ഇപ്പ്രാവശ്യം മീര തന്റെ ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ഭജന തുടര്‍ന്നു.
മീരയ്ക്ക് ധാരാളം ഭക്‌തരുണ്ടായി. കാലം ചെല്‍കെ ഭോജരാജന്‍ രോഗഗ്രസ്തനായി ഇഹലോകവാസം വെടിഞ്ഞു. രാജഭരണം രാജാവിന്റെ അനന്തരാവകാശികളുടെ കയ്യിലായി . അവര്‍ മീരയെ പലപ്രകാരത്തിലും ഉപദ്രവി ക്കാന്‍ തുടങ്ങി. ആദ്യമായി ഭജനനിര്‍ത്താന്‍ ആവശ്യപ്പെട്ടു. അതിനു കഴിയില്ലെന്നു മീര അറിയിച്ച പ്പോള്‍ മീരയെ എങ്ങിനെയും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ പാലില്‍ വിഷമൊഴിച്ചും മുള്ളുമെത്തയില്‍ കിടത്തിയും മറ്റും കൊല്ലാന്‍ നോക്കി. ഓരോ തവണയും മീരയുടെ കൃഷ്ണന്‍ മീരയെ അത്ഭുതകരമായി രക്ഷിച്ചു. പക്ഷെ രാജാവിന്റെ ഈ എതിര്‍പ്പില്‍ മീരയ്ക്ക് കൃഷ്ണഭജന തുടരാന്‍ പ്രയാസമായി. മീര തുളസീദാസിനു ഒരു കത്തെഴുതി ഉപദേശം ആരാഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മീര തന്റെ അമ്മാവന്റെ നാട്ടിലേയ്ക്ക് യാത്ര യായി.
കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് മീര യാത്രയായി. വഴിയോരം ഭിക്ഷ യെടുത്ത് ആഹാരംകഴിച്ചും ശ്രീകൃഷ്ണഭക്‌തിഗാനങ്ങള്‍ പാടി പാടി ആ രാജകുമാരി വൃന്ദാവന ത്തിലെത്തി. അമ്മാവന്‍ അവിടെ മീരയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിമീര തന്റെ ശിഷ്ടകാലം അവിടെ കൃഷ്ണഭക്‌തിഗാനങ്ങള്‍ പാടി ഭ്ക്‌തരെ സമാധാനിപ്പിച്ചും സന്തോഷിപ്പിച്ചും കഴിഞ്ഞു. ദൈനംദിനജീവിതത്തിലെ കഷ്ടപ്പാടുകളാല്‍. മുന്നോട്ടുപോകാന്‍ കഴിയാതെ തളര്‍ന്നുവീഴുന്ന സാധാരണ ജനങ്ങള്‍ക്കൊക്കെ ജീവാമൃതമായി മീരയുടെ പാട്ടുകള്‍. അവര്‍ മീരയുടെ പാട്ടില്‍ ലയിച്ച് അവരുടെ കഷ്ടപ്പാടുകള്‍ മറന്നു. അവരില്‍ ശ്രീകൃഷ്ണ ഭകതി വളര്‍ന്നു ഈശ്വരനോടുള്ള സ്നേഹം നിറഞ്ഞപ്പോള്‍ മനസ്സിലുണ്ടാകുന്ന മറ്റു സ്വാര്‍ദ്ധചിന്തകളും ഭീതികളുമൊക്കെ മായ്ഞ്ഞുപോയി അവര്‍ ശുദ്ധരായി. "അവസാനകാലം അത് മനുഷ്യരായി ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ ഭീതിനിറഞ്ഞതായിരിക്കുമല്ലൊ. മരണം ആസന്നമായിരിക്കു മ്പോള്‍ നമ്മുടെ മുന്നില്‍ ചിരിച്ചുകൊണ്ട്, നമുക്ക് ധൈര്യം തരാന്‍, നമ്മെ സ്വീകരിക്കാനായി ഒരു ദൈവരൂപം നമുക്ക് സങ്കല്‍പ്പിക്കാനാവുമെങ്കില്‍ അതെത്ര ആശ്വാസമാകും അതുകൊണ്ട് ഇപ്പോഴേ മനസ്സില്‍ ദൈവസ്നേഹം വളര്‍ത്തുക, അതൊന്നേ നമുക്ക് പരമമായ ശാന്തി തരികയുള്ളു." മീര അവരെ പറഞ്ഞു മനസ്സിലാക്കി.
മീര പ്രേമഭക്‌തിയിലൂടെ ആത്മീയത കൈവരിച്ചവളാണ് ഈശ്വരനോടുള്ള പ്രേമവും ഭക്‌തിയായി പരിണമിക്കുന്നു ഈശ്വരപ്രേമം ഒന്നുമാത്രമാണ് മീരയെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിച്ചത് അമ്മയുടെ അകാലത്തിലുള്ള മരണം ഭര്‍തൃവീട്ടുകാരുടെ തെറ്റിധാരണകളും സ്നേഹശൂന്യതയുംഒറ്റപ്പെടുത്തലുകളും, ഭര്‍ത്താവിന്റെ ക്രൂരത ഒക്കെ. മീര അവസാനം സര്‍വ്വം ത്വജിച്ച് തെരുവു നീളെ നടക്കുമ്പോഴും ഉള്ളില്‍ ശ്രീകൃഷ്ണഭക്‌തി ഒന്നുമാത്രമായിരുന്നു. മീര മറ്റുള്ളവര്‍ തന്നോടു കാട്ടിയ ക്രൂരതകള്‍ എല്ലാം മറന്നിരുന്നു. മീരയുടെ ഹൃദയത്തില്‍ എപ്പോഴും ഈശ്വരഭക്‌തിയ്ക്കും സ്നേഹത്തിനും മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളു.
മീര വയസ്സായിതുടങ്ങി. മീരയ്ക്കു തന്നെ തോന്നിതുടങ്ങി തന്റെ ഇഹലോകവാസം തീരാറായി വരുന്നു എന്നു. ആ കൃഷ്ണഭക്‌തയ്ക്ക് ഒരാഗ്രഹവും ശേഷിച്ചിരുന്നില്ല. തന്റെ ഉണ്ണിക്കണ്ണന്‍ ജനിച്ചതും വളര്‍ന്നതുമായ എല്ലായിടങ്ങളിലും മീര സഞ്ചരിച്ചു. മധുര, വൃന്ദാവനം ദ്വാരക ഒക്കെ മീര ശ്രീകൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി നടന്നു. അവസാനം ദ്വാരകയില്‍വച്ച് കൃഷ്ണനെക്കുറിച്ച് പാടിക്കൊണ്ടിരിക്കെതന്നെ ആ ശ്രീകൃഷ്ണഭക്‌ത കൃഷ്ണപാദം പൂകി. കൃഷ്ണ വിഗ്രഹ ത്തിന്റെ കാലില്‍വീണു ജീവന്‍വെടിഞ്ഞ മീരയെ നോക്കി ഭക്‌തജനങ്ങള്‍ നിര്‍വൃതികൊണ്ടു. മീര കൃഷ്ണ നോടലിഞ്ഞു സമാധിയാവുന്ന ആ കാഴ്ച അവര്‍ വിസ്മയത്തോടെ നോക്കി നിന്നു.ഇന്നും നമ്മുടെ മനസ്സില്‍ അലയടിക്കുന്ന പ്രേമഗാനം പാടി, നമ്മുടെ മനസ്സില്‍ സ്വാര്‍ദ്ധരഹിത മായ സ്നേഹത്തിനും കാമരഹിതമായസ്നേഹത്തിനും ഉടമയായി ശ്രീകൃഷ്ണനെപറ്റി പാടിപ്പു കഴ്ത്തി മീര ജീവിക്കുന്നു.
[മലയാളി അസ്സോസിയേഷന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്]
No comments:
Post a Comment