Wednesday, May 16, 2007

ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം.


നമുക്കുചുറ്റിനും നടക്കുന്ന ഓരോ സംഭവങ്ങളും എത്രമാത്രം നിസ്സംഗതയോടെ നോക്കിക്കാണു വാനാകുമോ, അത്രയ്ക്കും സമാധാനവും സ്വസ്ഥതയും നമുക്കുണ്ടാകും.


ചെളിവെള്ളത്തില്‍ കിടന്നു മറിയുന്നവരെകണ്ട്‌, കരയില്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമ്പോലെ. ‘ആ സന്തോഷം വേണ്ട’ എന്നു നിനയ്ക്കുക. സ്വഛമായ, സുഗന്ധം പറത്തുന്ന, ഇളം തെന്നല്‍ വീശും, ഒരു കുയിലിന്റെ നാദം ഇടയ്ക്കിടെ, ഒക്കെ കേള്‍ക്കാം, കാണാം, ആസ്വദിക്കാം, പിന്നീട്‌ യാത്ര തുടരാം.

വഴിയാത്രക്കാരായ നമ്മള്‍ , പോകും വഴി വഴക്കടിച്ചുകൊണ്ടു നടന്നാലോ? എങ്ങിനെയിരിക്കും? എല്ലാവര്‍ക്കും എത്തേണ്ടിടം ഒരിടം. കാണാനുള്ളത്‌ ഒരാളെ. അവിടെ വലിപ്പച്ചെറുപ്പമില്ല. എല്ലാവരെയും തുല്യരായി കാണും. വഴക്കില്‍ ജയിച്ചെന്നു കരുതി സമ്മാനമോ, തോറ്റെന്നു കരുതി തലോടലോ ഒന്നും കാണില്ല.

സുഗമമായ പാത നമ്മുടെ ഓരോരുത്തരുടെയും മുന്നിലുണ്ട്‌. അതിലൂടെ സ്വച്ഛന്തം നടക്കാനുമാവും. എങ്കിലും അതിനാവാതെ, കൂടെ യാത്രചെയ്യുന്നവന്റെ മേക്കിട്ടുകേറി, വഴക്കുണ്ടാക്കിയിട്ട്‌, പിന്നെ, ‘അയ്യോ അവന്‍ എന്നെ ദ്രോഹിച്ചേ, അവന്‍ ദ്രോഹിയാണേ, ഞാന്‍ പാവമാണേ’ എന്നൊക്കെ പരിതപിക്കാം. അല്ലാതെ തോളത്തു കയ്യുമിട്ട്‌, അരികില്‍ കാണുന്ന സുന്ദര ദൃശ്യങ്ങളും കണ്ട്‌, സുഖവും ദ്‌ഃഖവും ഒക്കെ പങ്കിട്ട്‌ , ഒരു ഉല്ലാസയാത്രപോലെ യാത്ര ചെയ്യുകയുമാവാം.

നമ്മില്‍ അധികവും ആദ്യം പറഞ്ഞവരെപ്പോലെയാണു. കാരണമില്ലാതെ കാര്യമുണ്ടാക്കുന്നു.




ജീവിതത്തിലെ സൌന്ദര്യം ആശ്വദിക്കുന്നവരും, അതിന്റെ വിശിഷ്‌ത മനസ്സിലാക്കി, തനിക്കു കിട്ടിയ ജീവിതംകൊണ്ട്‌ തൃപ്തിപ്പെട്ട്‌, തന്റെ വഴിയിലൂടെ തന്റെ വിധിക്കനുകൂലമായി നീങ്ങുന്നവനു ഇഹ ലോകവും സ്വര്‍ഗ്ഗം തന്നെ.




പ്രകൃതിയോടെതിര്‍ക്കുമ്പോള്‍ അശാന്തി ഉയരുന്നു. എതിര്‍ത്തിട്ടു കാര്യമില്ല. കീഴടുങ്ങുക. നമ്മുടെ മുന്നില്‍ പ്രകൃതി നമുക്കായി നീട്ടുന്നതെന്തായാലും അത്‌ സ്വീകരിക്കാന്‍ തലകുനിയ്ക്കുക. അതുമാത്രമേ വേണ്ടു.

No comments:

Post a Comment