അവരുടെ പ്രേമത്തിന്റെ ഓരോ ഘട്ടത്തിലും അവള്
അവരുടെ അടഞ്ഞു കിടന്ന വാതിലില്‍ മുട്ടിവിളിച്ചു ചോദിച്ചു(മനസ്സിന്റെ വാതിലില്‍)
ഇതു ന്യായമാണോ?
ഞാന്‍ നിങ്ങളുടെ ഭാര്യയല്ലേ?
താലി കെട്ടിയ ഭാര്യയെക്കാള്‍ മറ്റൊരുവളെ സ്നേഹിക്കുന്നത് പാപമല്ലെ?
പക്ഷെ-
ഓരോ തവണയും അവര്‍ അവളെ ചവിട്ടിപ്പുറത്താക്കി,
വാതിലടച്ചു.
അടഞ്ഞു കിടന്ന ആ വാതിലിനു വെളിയിലിരുന്ന്
അവള് അലമുറയിട്ടു കരഞ്ഞു
അവള്‍ക്കു കടക്കാനാവാത്തആ വാതിലിനു വെളിയില്‍നിന്നവളപേക്ഷിച്ചു;
നിങ്ങളല്ലാതെ എനിക്കാരുമില്ല;
ഞാന്‍ നിങ്ങളെ അത്രക്കു സ്നേഹിച്ചുപോയി;
അത്രക്ക് ആശ്രയിച്ചുപോയി;
പക്ഷെ-
താലികെട്ടിയവനെ ദൈവമായിക്കരുതിയ-
പതിവ്രതയുടെ ആത്മാവ് അന്ന് പമാനിക്കപ്പെട്ടു;
അന്ന് അവഹേളിക്കപ്പെട്ടു;
കരുവാളിച്ച മുഖവും
അടര്‍ന്നു വീഴാന്‍ ഭയന്ന കണ്ണീര് തുള്ളികളുമായി
അവള് അവളുടെ പുറംതോടിനുള്ളില്‍ കയറിയൊളിച്ചു
പുറത്തെ ലോകം അവള്‍ക്കന്യമായി;
അവിടത്തെ പ്രകാശം അവളെ കൂടുതല്‍ വേദനിപ്പിച്ചു
അവളുടെ വര്‍ണ്ണങ്ങള്‍ കൊണ്ട് അവര്‍-
പുതു പുതു ചിത്രങ്ങള്‍ വരയ്ക്കുന്നത്
അവള് കണ്ടു
വര്‍ണ്ണങ്ങളെ ഇഷ്ടപ്പെടാന്‍ അവള് ഭയന്നു
പ്രേമത്തിന്റെ സ്വാര്‍ദ്ധത അവളെ തളര്‍ത്തി;
പ്രേമത്തിന്റെ ചപലത അവളേ ലജ്ജിപ്പിച്ചു;
പ്രേമത്തിന്റെ അന്ധത അവളെ ഭയപ്പെടുത്തി
നിസ്സഹായയായി അവള് ദൈവത്തെ വിളിച്ചു കരഞ്ഞു
അദ്ദേഹം അവളുടെ അരികിലെത്തി
വെളിച്ചത്തില്‍ അവളെ നിര്‍ത്തി
നിറങ്ങളുടെ ലോകം അവള്‍ക്കു കാട്ടിക്കൊടുത്തു
ത്യാഗത്തിന്റെ പരിശുദ്ധിയും
വേദനക്കുള്ള പാരിതോഷികവും
നിനക്കുള്ളതാണെന്നു പറഞ്ഞു
(എല്ലാം അവളുടെ മനസ്സിന്റെ വിഭ്രാന്തി മാത്രമായിരുന്നെന്നും)
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ReplyDeleteനന്ദി.
ReplyDelete