Thursday, August 14, 2008

പ്രേമം

അവരുടെ പ്രേമത്തിന്റെ ഓരോ ഘട്ടത്തിലും അവള്‍
അവരുടെ അടഞ്ഞു കിടന്ന വാതിലില്‍ മുട്ടിവിളിച്ചു ചോദിച്ചു(മനസ്സിന്റെ വാതിലില്‍)
ഇതു ന്യായമാണോ?
ഞാന്‍ നിങ്ങളുടെ ഭാര്യയല്ലേ?
താലി കെട്ടിയ ഭാര്യയെക്കാള്‍ മറ്റൊരുവളെ സ്നേഹിക്കുന്നത്‌ പാപമല്ലെ?
പക്ഷെ-
ഓരോ തവണയും അവര്‍ അവളെ ചവിട്ടിപ്പുറത്താക്കി,
വാതിലടച്ചു.
അടഞ്ഞു കിടന്ന ആ വാതിലിനു വെളിയിലിരുന്ന്‌
അവള്‍ അലമുറയിട്ടു കരഞ്ഞു
അവള്‍ക്കു കടക്കാനാവാത്തആ വാതിലിനു വെളിയില്‍നിന്നവളപേക്ഷിച്ചു;
നിങ്ങളല്ലാതെ എനിക്കാരുമില്ല;
ഞാന്‍ നിങ്ങളെ അത്രക്കു സ്നേഹിച്ചുപോയി;
അത്രക്ക്‌ ആശ്രയിച്ചുപോയി;
പക്ഷെ-
താലികെട്ടിയവനെ ദൈവമായിക്കരുതിയ-
പതിവ്രതയുടെ ആത്മാവ്‌ അന്ന് പമാനിക്കപ്പെട്ടു;
അന്ന്‌ അവഹേളിക്കപ്പെട്ടു;
കരുവാളിച്ച മുഖവും
അടര്‍ന്നു വീഴാന്‍ ഭയന്ന കണ്ണീര്‍ തുള്ളികളുമായി
അവള്‍ അവളുടെ പുറംതോടിനുള്ളില്‍ കയറിയൊളിച്ചു
പുറത്തെ ലോകം അവള്‍ക്കന്യമായി;
അവിടത്തെ പ്രകാശം അവളെ കൂടുതല്‍ വേദനിപ്പിച്ചു
അവളുടെ വര്‍ണ്ണങ്ങള്‍ കൊണ്ട്‌ അവര്‍-
പുതു പുതു ചിത്രങ്ങള്‍ വരയ്ക്കുന്നത്‌
അവള്‍ കണ്ടു
വര്‍ണ്ണങ്ങളെ ഇഷ്ടപ്പെടാന്‍ അവള്‍ ഭയന്നു
പ്രേമത്തിന്റെ സ്വാര്‍ദ്ധത അവളെ തളര്‍ത്തി;
പ്രേമത്തിന്റെ ചപലത അവളേ ലജ്ജിപ്പിച്ചു;
പ്രേമത്തിന്റെ അന്ധത അവളെ ഭയപ്പെടുത്തി
നിസ്സഹായയായി അവള്‍ ദൈവത്തെ വിളിച്ചു കരഞ്ഞു
അദ്ദേഹം അവളുടെ അരികിലെത്തി
വെളിച്ചത്തില്‍ അവളെ നിര്‍ത്തി
നിറങ്ങളുടെ ലോകം അവള്‍ക്കു കാട്ടിക്കൊടുത്തു
ത്യാഗത്തിന്റെ പരിശുദ്ധിയും
വേദനക്കുള്ള പാരിതോഷികവും
നിനക്കുള്ളതാണെന്നു പറഞ്ഞു
(എല്ലാം അവളുടെ മനസ്സിന്റെ വിഭ്രാന്തി മാത്രമായിരുന്നെന്നും)

2 comments:

  1. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete